അപേക്ഷ

അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല, ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് എന്റെ എഴുത്ത് .പ്രിയപ്പെട്ട നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

ബുധനാഴ്‌ച, ഡിസംബർ 10, 2014

ഓണ്‍ലൈന്‍ ഷോപ്പിങ്

ഇടവേളകളില്ലാതെ പുക പുറത്തേക്കു തള്ളുന്ന ഒരു പുകവണ്ടിയായിരുന്നു നന്ദു. സദാ ചുണ്ടത്ത് സിഗറിറ്റും നുണഞ്ഞു കൊണ്ട് നടന്നിരുന്ന അവനെ ദൂരത്ത് നിന്നു കണ്ടാല്‍ പുകതുപ്പി വരുന്ന എതോ തീവണ്ടിയാണെന്നേ പറയൂ.ചെയിന്‍ പുകവലി എന്ന ആപത്തില്‍ നിന്നു അവനെ പിന്തിരിപ്പിക്കാന്‍  സ്നേഹിതര്‍ എത്ര ശ്രമിച്ചിട്ടും അവനു ഒരു മാറ്റവും ഉണ്ടായിരുന്നില്ലാ. അവനു എപ്പോഴും സിഗററ്റ് വലിക്കണം അത് അവന്റെ ജന്മവകാശമായിരുന്നു. ആയിടയ്ക്കാണു ചാര്‍ജ്ജു ചെയ്തു വലിക്കുന്ന സിഗറിറ്റിനെ പറ്റി ഉള്ള പരസ്യം ഒരു വെബ്ബ്സൈറ്റില്‍ അവന്‍ കാണുന്നത്. പരിസ്തിഥിക്കു  ഇണങ്ങിയതും മറ്റാര്‍ക്കും ദോഷകരമാകാത്തതും എന്നാല്‍തന്നെ അനുഭൂതിക്കു ഒട്ടും ഒരു തടസ്സവുമില്ലാത്ത ഒരു പുകവലി.ആ വലിയില്‍ അവന്‍ ആക്യ് ഷ്ട്ടനായി..അതു അവനെ വല്ലാതെ "വലിപ്പിക്കും" എന്നവന്‍ അറിഞ്ഞിരുന്നില്ലാതാനും.അവന്‍ ആ ചാര്‍ജ്ജിങ്ങ് സിഗററ്റ് വെബ്സൈറ്റില്‍ നിന്നു വാങ്ങുവാന്‍ തന്നെ തീരുമാനിച്ചു. വില ആയിരം ഉറുപ്പിക. ഓണ്‍ലൈന്‍ ഓര്‍ഡറും ചെയ്തു അവന്‍ കാത്തിരുന്നു. കാത്തിരിപിന്റെ സുഖം അങ്ങനെ അവനും അറിഞ്ഞു.നന്ദു തന്റെ കൂട്ടുകാരോടു , തന്റെ ചുണ്ടിന്റെ ചുബനം ഏല്‍ക്കുവാന്‍ പോകുന്ന ആ ചാര്‍ജ്ജിങ്ങ് സുന്ദരിയുടെ സൌന്ദര്യത്തേയും മാസ്മരിക സുഖത്തേയും പറ്റി  വര്‍ണ്ണിച്ചു കൊണ്ടേയിരുന്നു.

ഒടുവില്‍ ആ ദിനം വന്നു, പോസ്റ്റ് മാന്‍ ഒരു പൊതിയുമായി നന്ദുവിന്റെ മുമ്പിലെത്തി. താന്‍ കത്തിരുന്ന പുതിയ ഇനം സിഗറിറ്റിനെ കാണുവാനായി അവന്‍ ആ പൊതിമേല്‍ ചാടി വീണു, അതിനെ നിമിഷനേരം കൊണ്ടു വിവസ്ത്രയാക്കി.പൊതിക്കകത്ത് ഉള്ള  സാധനം കണ്ട് നന്ദു ഞെട്ടി.അതാ അതിനുള്ളില്‍ "  How To Stop Smoking  " എന്ന ഒരു പുസ്തകം.ആയിരം രുപ കൊടുത്ത് വലിക്കാനിരുന്ന നന്ദുവിനു കിട്ടിയത് നൂറുരുപയുക്ക് വായിച്ചു വലിക്കാനൊരു പുസ്തകം അതും എങ്ങനെ ത്ന്റെ ഇഷ്ട്ടഭാജനത്തെ ഉപേക്ഷിക്കണമെന്നു പഠിപ്പിക്കുന്ന പുസ്തകം.വെള്ളത്തിലുള്ളത് കിട്ടിയതുമില്ലാ വായിലിരുന്നത് പോകുകയും ചെയ്ത നായുടെ കണക്കായി നന്ദുവും.ഒരു പക്ഷേ ഈ ചാര്‍ജ്ജു ചെയ്തു വലിക്കുന്ന സിഗററ്റ് ഒരു മിഥ്യവല്ലതും ആണോ ? അതോ തന്റെ പുകവലി പ്രേമം മനസ്സില്ലാക്കി വെബ്ബ്സൈറ്റുകാര്‍ ഉപദേശിച്ചു നന്നാക്കാന്‍ മനപൂര്‍വ്വം ചെയ്ത പണിയാണോ ഇത്? ഉത്തരമില്ലാത്ത കുറെ സമസ്യകളും മനസ്സിലിട്ടു കൊണ്ട് അവന്‍ നിന്നു.
NB :-ഇത് കുറിക്കുമ്പോള്‍ ഒരു നീണ്ട ഈമെയില്‍  പരാതി വെബ്ബ്സൈറ്റുകാര്‍ക്കു എഴുതാനുള്ള ശ്രമത്തിലാണു ശ്രീമാന്‍ നന്ദു.

-------------------------------------------------------------------Thank You all for Your Supports

തിങ്കളാഴ്‌ച, ഓഗസ്റ്റ് 11, 2014

കന്നട കൊത്തില്ല

ആദ്യമായി കേരളത്തിനു വെളിയില്‍ പോകുന്ന അവേശത്തിലായിരുന്നു ഞങ്ങള്‍ ഒരോരുത്തരും.ബാഗ്ളൂരില്‍ പ്രോജക്റ്റ് വര്‍ക്കിനു പോകുകയായിരുന്നു ഞങ്ങള്‍.മജസ്റ്റിക്കില്‍ വന്നു ട്രയിന്‍ ഇറങ്ങി   ഇനിയെന്ത് എന്നു ചിന്തിച്ചു അവിടെ ഓരം പറ്റിനില്‍ക്കുന്ന ഹിജഡകളേയും നൊക്കി വായും പൊളിച്ചു കുറേ നേരം നിന്നു,കന്നട ഭാഷയാണെങ്കില്‍ ഒരു പിടിയുമ്മില്ല, അവിടെ നേരത്തേ പോയ കുറച്ചു കൂട്ടുകാര്‍ പഠിപ്പിച്ച ഓഞ്ഞ കുറെ കന്നട കാണാതെ പഠിച്ചു കൊണ്ടാണു ഞങ്ങള്‍ വന്നിരിക്കുന്നത്, ഞങ്ങള്‍ക്കു പോകേണ്ടുന്ന കെ ആര്‍ പുരത്തിലേക്കുള്ള ബസ്സ് എവിടെ നിന്നാണെന്നു എതവനോടെങ്കിലും ചോദിച്ചേ രക്ഷയുള്ളു, അതാ അവിടെ ഒരു ചേട്ടന്‍ നില്‍ക്കുന്നു കണ്ടാല്‍ ഒരു കന്നടചേട്ടന്റെ  ലുക്കു ഉണ്ട്, രണ്ടും കല്‍പ്പിച്ചു ഞാന്‍ ചേട്ടന്റെ അടുത്തു ചെന്നു എന്റെ കന്നട വൈഭവം മറ്റ് കൂട്ടുകാരേ കാണിക്കാന്‍ വേണ്ടി ചോദിച്ചു " ബസ്സ് കെ ആര്‍ പുരം ഹോഗുമാ??", ചേട്ടന്‍ വളരെ ദയനിയമായി ഞങ്ങളെ നോക്കിയിട്ട് മിണ്ടാതെ നിന്നു. ശെടാ ഒരു ഉത്തരം പറയിപ്പിക്കണമല്ലോ, ഞാന്‍ വീണ്ടും ചോദ്യമാവര്‍ത്തിച്ചു, അപ്പോള്‍ ചേട്ടന്‍ പറയുകയാ " കന്നടാ കൊത്തില്ലാ" എന്നു , കന്നടാ കൊത്തില്ല എന്നോ ... കന്നടാ കൊത്തിയാലും ഇല്ലേല്ലും  ഞങ്ങള്‍ക്കു കെ ആര്‍ പുരത്തു പോയേ പറ്റു..   ചോദ്യം അവര്‍ത്തിച്ചു കൊണ്ടേയിരുന്നു.. ആവശ്യക്കാരനു ഔജ്യത്ത്യമില്ലലോ... ഒടുവില്‍ സഹികെട്ട് ചേട്ടന്‍ പറഞ്ഞു "
ഹോഗുമായിരിക്കും". ഹോഗുമായിരിക്കുമെന്നോ ... അപ്പോള്‍ കൂട്ടത്തിലുള്ള രാമു പറയുകയാ.. അളിയ ഈ കന്നട കൊത്തില്ലാ എന്നു ചേട്ടന്‍ ആദ്യമേ പറഞ്ഞത് ഇത് കൊണ്ടായിരിക്കും.അതു ഞങ്ങളെ പോലെ തന്നെ ആദ്യമായി  വന്ന എതോ ഒരു മല്ലുചേട്ടനായിരുന്നു.

ശനിയാഴ്‌ച, ഫെബ്രുവരി 08, 2014

ആട് ചിരി

അപ്രതീക്ഷിതമായിട്ടായിരുന്നു അവള്‍ അവന്റെ മുമ്പില്‍ വന്നത്.ഇനി ഒരിക്കലും കാണില്ല എന്നു ധരിച്ചിരുന്ന രണ്ടുപേരുടെ നീണ്ട കൂറേ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒരു കണ്ടുമുട്ടല്‍, അവളെ കണ്ടപ്പോള്‍ രാമുവിനു പണ്ട് പുഴകടവില്‍ നാരിനിരാട്ട് കാണാന്‍ പോയപ്പോള്‍ പോലും  ചതിച്ചിട്ടില്ലാത്ത തന്റെ രണ്ടു കണ്ണുകളേയും വിശ്വസിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. താന്‍ കാണുന്നത് എതോ സ്വപ്നമാണോ എന്നറിയാന്‍ വേണ്ടി സ്വന്തം കൈകളില്‍ നുള്ളി നോക്കി, നല്ല വേദനയുണ്ട് , ഇത് സ്വപ്നമല്ല യാഥാര്‍ത്യം തന്നെയാണ്.അപ്രതീക്ഷിതമായി അവള്‍ മുമ്പില്‍ വന്നു രാമുവല്ലേ എന്നു ചോദിച്ചപ്പോള്‍ കൈവിട്ട് പോയ സ്വന്തം പട്ടത്തെ നോക്കി അമ്പരന്നു നില്‍ക്കുന്ന കൊച്ചുകുട്ടിയേ പോലെയായി അവന്‍ മാറി,  ഓര്‍മ്മകള്‍ അവനെ കുറെ വര്‍ഷങ്ങള്‍ പുറകിലേക്കു വലിച്ചിഴച്ചു കൊണ്ടു പോയി.

കോളേജിലെ രണ്ടാം വര്‍ഷം,ജൂനിയേഴ്സിന്റെ ഇന്റെറ്വ്യൂന്റെ സമയമാണു. ക്ളാസും കട്ട് ചെയ്തു കൂട്ടുകാരോടൊപ്പം കന്റീന്റെ പരിസരത്തിരുന്നു അതു വഴി പോകുന്ന പെണ്‍കുട്ടികളുടെ എണ്ണവും എടുത്തു കൊണ്ടിരിക്കുമ്പോളാണു, ഒരു നീണ്ടു മെലിഞ്ഞ സുന്ദരിയായ ഒരു കിടാവ് അച്ഛനോടൊപ്പം ഇന്റെര്‍വ്യൂവിനു വരുന്നത്.അവരുടെ കണ്ണുകള്‍ തമ്മിലൊന്നു ഇടഞ്ഞു, ജീവിതത്തില്‍ ഇതു വരെ ഒരിക്കല്‍ പോലും കാണാത്ത രാമുവിനേ നോക്കി ആ പെണ്‍കുട്ടി പുഞ്ചിരിച്ചു, വളരെ നാളായി പട്ടിണി കിടന്നവന്റെ മുമ്പില്‍ വന്നു വീണ ഒരു മധുരമുള്ള മാമ്പഴമായിരുന്നു രാമുവിനു ആ പുഞ്ചിരീ,അവന്‍ മനസ്സില്‍ ഓര്‍ത്തു " ഈശ്വരാ ഇതു വരെ തന്റെ ഈ മോന്ത നോക്കി ഒരുത്തിയും ചിരിച്ചിട്ടില്ല ഇനിയെങ്ങാനും ആളു മാറിയതാണോ",ദാഹജലത്തിനായി കൊതിക്കുന്ന വേഴാമ്പല്‍ പോലെ എതെങ്കിലും ഒരു സുന്ദരിയുടെ നോട്ടതിനായി കാത്തിരുന്ന രാമുവിനു ആ ചിരി തന്നെ അവന്റെ സ്വപ്നങ്ങള്‍ക്കു പുതിയ നിറങ്ങള്‍ നല്‍കാന്‍ ധാരാളമായിരുന്നു.പിന്നെ ഒന്നും ആലോചിച്ചില്ല ഒരു യന്ത്രം കണക്കെ അവന്‍ അവളുടെ പിന്നാലെ ഇന്റെര്‍വ്യൂ നടക്കുന്ന ഹാളിന്റെ സമീപത്തിലേക്കു ചെന്നു. അവള്‍ക്കു അവിടെ തന്നെ അഡ്മിഷന്‍ കിട്ടണേ എന്നു മനസ്സില്‍ സകല ദൈവങ്ങളേയും വിളിച്ചു പ്രര്‍ത്ഥിച്ചു കൊണ്ട് അവിടെ നിന്നു.കുറെ സമയത്തിനു   ശേഷം അതാ അവള്‍ ഹാളിന്റെ പുറത്തേക്കു വരുന്നു.അവള്‍ അവനെ നോക്കി പിന്നേയും ചിരിച്ചു, ഡീസലു തീര്‍ന്നു കിടന്ന വണ്ടിക്കു ഫുള്‍ടാങ്ക് ഡീസല്‍ അടിച്ചപോലെ തളര്‍ന്നു നിന്ന രാമുവിനു ആ ചിരി ഒരു പുതിയ ഊര്‍ജ്ജ്യം നല്‍കി, ആ ഊര്‍ജ്ജ്യം അവനെ  2 കിലോമിറ്റര്‍ അകലെയുള്ള ബസ് സ്റ്റോപ്പ് വരെ അവളുടെ  പിന്നാലെ പോകുവാന്‍ ശക്തനാക്കിയിരുന്നു. രാമുവിനു ജീവിതം മനോഹരമായതു പോലെ തോന്നി, അവന്‍ കാത്തിരുന്നു, മനസ്സില്‍ നിറയേ ആ പെണ്‍കുട്ടിയുടെ ചിരിയുമായി.


അവന്റെ കാത്തിരിപ്പിനു സമാപ്തി വരുത്താനെന്നവണ്ണം ആ ദിവസം വന്നെത്തി..പുതിയ കൂട്ടുകാര്‍ വരുന്ന ദിവസം!. രാമു പുതിയ കുട്ടികളുടെ ഇടയില്‍ ആ നീണ്ടുമെലിഞ്ഞ സുന്ദരികുട്ടിയേ തപ്പി നടന്നു, ഒടുവില്‍ അവന്‍ അന്വേഷിച്ചത് കണ്ടെത്തി, തന്നെ നോക്കി പ്രേമഭാവത്തില്‍ ചിരിച്ച സുന്ദരി അതാ BA ഇക്ണോമിക്സ് ക്ലാസില്‍.കടും നില നിറത്തിലുള്ള ചുരിദാറുമുടുത്ത് ക്ളാസിന്റെ ഒരു മൂലയിലിരുന്ന അവള്‍ കൂടുതല്‍ സുന്ദരിയായതു പോലെ..അവരുടെ കണ്ണുകള്‍ തമ്മില്‍വീണ്ടും കൂട്ടിമുട്ടി ആ മുട്ടലിനോടൊപ്പം തന്നെ അവളുടെ ചുണ്ടുകള്‍ രാമുവിനെ നോക്കി മന്ദഹസിക്കുന്നുണ്ടായിരുന്നു...ദേ പിന്നേയും അവള്‍ ചിരിക്കുന്നു ദൈവമേ  എനിക്കു എന്തിനിത്ര സൌന്ദര്യം തന്നു അറിയാതെ അവന്‍ മനസ്സില്‍ പറഞ്ഞു പോയി.. അവന്‍ പതുക്കെ പരിചയപ്പെടാനെന്ന ഭാവത്തില്‍ അവളുടെ സമീപത്തിലേക്കു ചെന്നു..ഹ്രിദയത്തില്‍ ഒരു പെരുമ്പറയുടെ കൊട്ടല്‍ തന്നെ തുടങ്ങിയിരുന്നു.. വിറയ്ക്കുന്ന ശബ്ദത്തോടെ അവന്‍ അവളോടു ചോദിച്ചു " എന്താ കുട്ടി എന്നേ നോക്കി അന്നു ചിരിച്ചത്.. പറയാന്‍ നാണമാണെങ്കില്‍ പറയെണ്ട എഴുതി തന്നാല്‍ മതി "...അവനെ ഞെട്ടിച്ചു കൊണ്ട് അവളുടെ മറുപടി ഉടനെ തന്നെ വന്നു " നാണമൊന്നുമില്ല ചേട്ടാ.. ചേട്ടന്റെ ആ കുറ്റിതാടി കണ്ടപ്പോള്‍ വീട്ടിലെ ആടിന്റെ കാര്യമോര്‍ത്ത് ചിരിച്ചതാ".. ഇതു കെട്ട് നെഞ്ചു തകര്‍ന്നു പോയ രാമു തന്റെ സൌന്ദര്യത്തെ വെറും ഒരു പീറ ആടിനോടു താരതമ്യപ്പെടുത്തിയതില്‍ തീര്‍ത്തും നിരാശനും ആശങ്കകൂലനും ആയി...  ആട് ചിരി വളര്‍ന്നു പ്രണയ ചിരിയായി മാറാന്‍ അധികം താമസിച്ചില്ല.

പക്ഷേ ആ പ്രണയം അധികം നീണ്ടു നില്‍ക്കാന്‍ കാലം സമ്മതിച്ചില്ല..സുന്ദരിമാരുടെ ചിരി ബലഹീനതയായുള്ള രാമുവിനു വേറെയും പ്രണയങ്ങളുടെന്ന് എതോ പാരകള്‍ അവളെ വിശ്വസിപ്പിച്ചിരുന്നു..അങ്ങനെ അന്നു പൊട്ടിയ ത്ന്റെ ആദ്യ പ്രണയത്തിലെ നായിക ഇതാ ഒരു മൂന്നു വയസുള്ള പെണ്‍കുഞ്ഞിനേയും പിടിച്ചു തന്റെ മുമ്പില്‍ നില്‍ക്കുന്നു. ആ കുഞ്ഞിനെ നോക്കി " എനിക്കു പിറക്കാതെ പോയ മൊളാണു മോളേ നീ " എന്നു അവനു പറയണമെന്നു തോന്നി. പോകാന്‍ നേരം അവന്‍ അവളോട് ചോദിച്ചു"വീട്ടിലേ ആടുകളൊക്കെ സുഖമായിരിക്കുന്നോ "... തിരിഞ്ഞു നടന്ന അവള്‍ അവനെ നോക്കി ഒന്നു ചിരിച്ചു. പഴയ ആ ആടുചിരി. അപ്പോള്‍ എവിടെ നിന്നോ ഒരു ആടിന്റെ കരച്ചില്‍ ആ രംഗം കൊഴുപ്പിക്കാനെന്നവണ്ണം അന്തരീക്ഷത്തില്‍ അലയടിച്ചു കൊണ്ടിരുന്നു.




Related Posts Plugin for WordPress, Blogger...