അപേക്ഷ

അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല, ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് എന്റെ എഴുത്ത് .പ്രിയപ്പെട്ട നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

തിങ്കളാഴ്‌ച, നവംബർ 26, 2012

പരീക്ഷണ രാത്രി

ഓര്‍മ്മകള്‍ ചികെഞ്ഞെടുക്കുമ്പോള്‍ ഉണ്ടാകുന്ന വിടവില്‍ നഷ്ട്ബോധത്തിന്റെ പൂര്‍വ്വകാലം നിറയുമ്പോള്‍ മനസ്സില്‍ സൌഹ്രിദത്തിന്റെ ഊഷ്മളതയും ആത്‌മാര്‍ത്ഥതയുമാണു തുടിക്കുന്നത്. എം സി യക്കു പഠിക്കാനായി കലാലയം സ്‌ഥിതി ചെയ്യുന്ന മുന്നു ആറുകളുടെ സംഗമ ഭൂമിയായ മലയോര പട്ടണത്തില്‍ എത്തുമ്പോള്‍‍ ജീവിതത്തില്‍ ആദ്യമായി വീട്ടില്‍ നിന്നു മാറിനില്‍ക്കേണ്ടി വരുമ്പോളുണ്ടാകുന്ന ഒരു പരിഭ്രമം പിടികൂടിയിരുന്നു. പക്ഷേ സൌഹ്രിദത്തിന്റെ കൂട്ടായ്‌മയുടെ ഊശ്മളതയില്‍ അതൊക്കെ അലിഞ്ഞ് ഇല്ലാതാവുകയായിരുന്നു.എത്ര പഠിച്ചിട്ടും ഒരിക്കലും രക്ഷപെടാന്‍ പോകുന്നില്ല എന്നു തെളിയിച്ചു കൊണ്ട് സപ്ളികള്‍ വാരികൂട്ടി തന്റെ സമ്പാദ്യം വര്‍ദ്ധിപ്പിക്കുന്ന കോവാലനും ഒരു വായനയില്‍ തന്നെ സകലവും കാല്‍കീഴിലാകുന്ന എല്ലാ പരീക്ഷകളിലും ഒന്നാമനാകുന്ന ബാലേട്ടനും പുങ്കത്തിന്റെ മേലാടയണിഞ്ഞ് എല്ലാവരേയും ഇംഗ്ലീഷു പറഞ്ഞു ഊമരാക്കുന്ന പുങ്കന്‍ ഇക്രുവും എന്നും വൈകിട്ട് നാലുകാലെ കയറി വന്നു ഭാര്യയുടെ മുതുകിനിട്ട് രണ്ട് കൊടുത്താലെ സുഖമായി ഉറങ്ങാന്‍ കഴിയുള്ളു എന്നു പറയുന്ന നിരുപദ്രകാരിയായ ഭര്‍ത്താവിനെ പൊലെ ഇഴഞ്ഞ് ഇഴഞ്ഞ് മാത്രം കൂടണയാറുള്ള രതീഷ്കുമാറും ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്റെ പിന്‍ഗാമിയെന്നു സ്വയം അവകാശപ്പെട്ടു തന്റെ ലോകത്തില്‍ മാത്രം വിഹരിക്കുന്ന കുരിയണ്ണനും ഒക്കെയുള്ള നാനത്വത്തില്‍ എകത്വമായിരുന്നു ആ കൂട്ടായ്മ. 

പരീക്ഷയുടെ തലേന്നു രാത്രിയില്‍ മാത്രം ഡീസന്റ്പിള്ളാരായി അതു വരെ ഒന്നു തിരിഞ്ഞു നോക്കാത്ത പുസ്‌തകങ്ങളോടു  പ്രേമിക്കുന്ന പെണ്ണിനോടു പോലും കാണിക്കാത്ത സ്‌നേഹം കാണിക്കുകയും നിന്നേ ആര്‍ക്കും വിട്ടു തരികില്ലായെന്നു പറഞ്ഞു കൊണ്ട് ആ പുസ്‌തകങ്ങളെ മാറോട് ചേര്‍ത്ത് നിദ്രയെ വരവേല്‍ക്കാറുള്ള  ഒരു പരീക്ഷയുടെ തലേന്നു രാത്രി. പരീക്ഷയുടെ തലേ രാത്രിയെന്നു പറഞ്ഞാല്‍ അതു ഒരു ശിവരാത്രി തന്നെയായിരുന്നു. ഏറു കൊണ്ട പട്ടിയെ പോലെ പോലെ ഒന്നു മനസ്സിലാവതെ എങ്ങോട്ടെന്നില്ലതെ കിറുങ്ങി എതുവിധേനയും സപ്ളിയുടെ പിടിയില്‍ നിന്നു കുതറി മാറാനുള്ള ഒരു പരക്കം പാച്ചിലു തന്നെയായിരുന്നു ആ രാത്രികള്‍. കയ്യെത്തും ദൂരത്തു വന്നിട്ടും പിടിതരാതെ മാറി നടക്കുന്ന സ്വപ്‌നസുന്ദരിയുടെ ഭാവമായിരുന്നു പല വിഷയങ്ങളിലെ സമസ്യകള്‍ക്കു, അവയുടെ ഉത്തരം അറിയാതെ മേലോട്ട് നോക്കി അകാശത്ത് കണ്ണുചിമ്മികളായ നക്ഷത്രങ്ങളെ ദര്‍ശിച്ച്  ഇങ്ങനെയൊക്കെ ടെസ്റ്റ് ബുക്കുകളില്‍ ഉണ്ടെന്നുള്ള പല കണ്ടെത്തലുകളും ഉളവെടുക്കുന്നതും ആ രാത്രിയിലാണു. രാത്രി പന്ത്രണ്ട് മണി ജീവിതത്തില്‍ ഇതുവരെ കാണാത്ത രായപ്പാന്‍ ആദ്യമായി ആ സമയം കണ്ടതിന്റെ ഉന്മാദലഹരിയില്‍ ആറാടുന്നതും ആ രാത്രി തന്നെ . അങ്ങനെ പലതും കൊണ്ടു ഒരു കാളരാത്രിയായിരുന്നു പരീക്ഷകളുടെ തലേന്നുള്ള രാത്രി.

അങ്ങനെയൊക്കെയുള്ള രാത്രിയുടെ അന്ത്യയാമത്തിലാണു ഭയങ്കരമായ ഒരു അലര്‍ച്ച കേട്ട് എല്ലാവരും ഞെട്ടി പതിമയക്കത്തെ ദൂരെക്കു എറിഞ്ഞു കൊണ്ട് ശബ്‌ദം കേട്ട ഭാഗത്തേക്കു ചെല്ലുന്നതു. വെട്ടിയിട്ട മരം പോലെ അവിടെ  ആരോ വീണു കിടക്കുന്നു അടുത്തു ചെന്നു നോക്കുമ്പോളാണു അതു കുറച്ചു നേരം മുമ്പുവരെ അകത്തു തലയും കുത്തി നിന്നു പഠിച്ചു കൊണ്ടിരുന്ന തുളസിയാണെന്നു മനസ്സിലായതു . പണ്ടേ ദുര്‍ബല കൂടാതെ ഇപ്പോള്‍ വയറിനു സൂക്കേണ്ടും എന്നു പറയുന്നതു പോലെ പരീക്ഷയെന്നു കേട്ടാല്‍ ടെന്‍ഷനടിച്ചു എല്ലാരെയും ടെന്ഷിപ്പിക്കുന്ന തുളസി അതാ വീണിത കിടക്കുന്നു ധരണിയില്‍ ഒരു അസ്ഥികൂടം കണക്കെ. നാളത്തെ പരീക്ഷയെ കുറിച്ചു അലോച്ചിച്ചു ടെന്‍ഷന്‍ മൂത്ത് മറിഞ്ഞു വീണതാണോ എന്നു എല്ലാവരും സംശയിച്ചു അവനെ പിടിച്ചു എഴുന്നേല്‍പ്പിച്ചു കാര്യം തിരക്കിയപ്പോളാണു എന്തണെന്നു മന്സ്സിലായതു , പരീക്ഷയുടെ ടെന്‍ഷന്റെ ഭാരം കുറച്ചു വീട്ടിന്റെ പുറകുവശത്ത് ഒഴുവാക്കി കളയാന്‍ വന്നതായിരുന്നു മേല്പ്പടിയാന്‍ , അപ്പോള്‍ അങ്ങു അകലെ ഇരുട്ടിന്റെ മറവില്‍ എന്തോ    അനങ്ങുന്നതു കണ്ട് പേടിച്ചു വീണതാണെന്നു .തുളസിയെ പേടിപ്പിച്ച ഭീകരനെ അന്വേഷിച്ചു ചെന്നവര്‍ കാണുന്നത് ഞാനൊന്നും അറിഞ്ഞില്ലേ എന്ന ഭാവത്തില്‍ മന്ദമാരുതനുമായി ശ്രിഗരിക്കുന്ന ഒരു വാഴയില ആടുന്നതല്ലാതെ മറ്റൊന്നും ആരും കണ്ടില്ല,വഴയില കണ്ടു പേടിച്ചു വീണ തുളസിയെ നിനക്കു ഇതിനേക്കാള്‍ എന്തൊ വരാനിരുന്നതാണെന്നു പറഞ്ഞു സമാശ്വസിപ്പിച്ചു കളിയാക്കി വീണ്ടും പാഠപുസ്‌തകവുമായുള്ള മല്‍പിടുത്തതിലേക്കു എല്ലാവരും മടങ്ങി പോയി.

പിറ്റേന്നു രാവിലെ ഒളിഞ്ഞു നോക്കികൊണ്ടു സൂര്യന്‍ കിഴക്കന്‍ മലകളുടെ മുകളില്‍ എത്തിയപ്പോഴേക്കും തന്നെ എല്ലാവരും എഴുന്നേറ്റ് പരീക്ഷയെഴുതാന്‍ പോകാന്‍ റെഡിയായി , പാവം തുളസി മാത്രം കഴിഞ്ഞ രാത്രിയുടെ ഭീകരകാഴ്ച്ചയുടെ ബാക്കി പത്രമായി പരീക്ഷപോലും എഴുതാന്‍ കഴിയാതെ പേടിച്ചു പനി പിടിച്ചു കിടപ്പാണു.വാഴയിലെ കണ്ട് പേടിച്ച തുളസിയെ അവിടെ കിടത്തിയിട്ട് പരീക്ഷയെഴുതാന്‍ ഇറങ്ങുമ്പോളാണു അപ്പുറത്തെ സുശീല ചേച്ചി പറഞ്ഞറിയുന്ന്തു തലേന്നു രാത്രി കോളേജ്ജില്‍ അരോ കയറി ചോദ്യപേപ്പര്‍ മോഷ്‌ട്ടിച്ചെന്നു.അതു കൊണ്ട് പരീക്ഷ മാറ്റി വെച്ചു എന്നു. മാത്രമല്ല ആ കള്ളന്‍ പരിസരത്തെ പല വീടുകളിലും കയറി മോഷ്ട്ടിച്ചെന്നു. ഈശ്വര ഇനിയെങ്ങാനും ഇന്നലെ തുളസി തലേന്നു രാത്രി കണ്ടത് എന്നു പറഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ ഞങ്ങളെ കളിയാക്കുന്ന മട്ടില്‍ തലേന്നു രാത്രി തുളസിയെ പേടിപ്പിച്ച വാഴയില കാറ്റുമായി ശ്രിഗരിച്ചു കൊണ്ടിരിക്കുകയായിരുന്നു.
Related Posts Plugin for WordPress, Blogger...