അപേക്ഷ

അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല, ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് എന്റെ എഴുത്ത് .പ്രിയപ്പെട്ട നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

തിങ്കളാഴ്‌ച, നവംബർ 26, 2012

പരീക്ഷണ രാത്രി

ഓര്‍മ്മകള്‍ ചികെഞ്ഞെടുക്കുമ്പോള്‍ ഉണ്ടാകുന്ന വിടവില്‍ നഷ്ട്ബോധത്തിന്റെ പൂര്‍വ്വകാലം നിറയുമ്പോള്‍ മനസ്സില്‍ സൌഹ്രിദത്തിന്റെ ഊഷ്മളതയും ആത്‌മാര്‍ത്ഥതയുമാണു തുടിക്കുന്നത്. എം സി യക്കു പഠിക്കാനായി കലാലയം സ്‌ഥിതി ചെയ്യുന്ന മുന്നു ആറുകളുടെ സംഗമ ഭൂമിയായ മലയോര പട്ടണത്തില്‍ എത്തുമ്പോള്‍‍ ജീവിതത്തില്‍ ആദ്യമായി വീട്ടില്‍ നിന്നു മാറിനില്‍ക്കേണ്ടി വരുമ്പോളുണ്ടാകുന്ന ഒരു പരിഭ്രമം പിടികൂടിയിരുന്നു. പക്ഷേ സൌഹ്രിദത്തിന്റെ കൂട്ടായ്‌മയുടെ ഊശ്മളതയില്‍ അതൊക്കെ അലിഞ്ഞ് ഇല്ലാതാവുകയായിരുന്നു.എത്ര പഠിച്ചിട്ടും ഒരിക്കലും രക്ഷപെടാന്‍ പോകുന്നില്ല എന്നു തെളിയിച്ചു കൊണ്ട് സപ്ളികള്‍ വാരികൂട്ടി തന്റെ സമ്പാദ്യം വര്‍ദ്ധിപ്പിക്കുന്ന കോവാലനും ഒരു വായനയില്‍ തന്നെ സകലവും കാല്‍കീഴിലാകുന്ന എല്ലാ പരീക്ഷകളിലും ഒന്നാമനാകുന്ന ബാലേട്ടനും പുങ്കത്തിന്റെ മേലാടയണിഞ്ഞ് എല്ലാവരേയും ഇംഗ്ലീഷു പറഞ്ഞു ഊമരാക്കുന്ന പുങ്കന്‍ ഇക്രുവും എന്നും വൈകിട്ട് നാലുകാലെ കയറി വന്നു ഭാര്യയുടെ മുതുകിനിട്ട് രണ്ട് കൊടുത്താലെ സുഖമായി ഉറങ്ങാന്‍ കഴിയുള്ളു എന്നു പറയുന്ന നിരുപദ്രകാരിയായ ഭര്‍ത്താവിനെ പൊലെ ഇഴഞ്ഞ് ഇഴഞ്ഞ് മാത്രം കൂടണയാറുള്ള രതീഷ്കുമാറും ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്റെ പിന്‍ഗാമിയെന്നു സ്വയം അവകാശപ്പെട്ടു തന്റെ ലോകത്തില്‍ മാത്രം വിഹരിക്കുന്ന കുരിയണ്ണനും ഒക്കെയുള്ള നാനത്വത്തില്‍ എകത്വമായിരുന്നു ആ കൂട്ടായ്മ. 

പരീക്ഷയുടെ തലേന്നു രാത്രിയില്‍ മാത്രം ഡീസന്റ്പിള്ളാരായി അതു വരെ ഒന്നു തിരിഞ്ഞു നോക്കാത്ത പുസ്‌തകങ്ങളോടു  പ്രേമിക്കുന്ന പെണ്ണിനോടു പോലും കാണിക്കാത്ത സ്‌നേഹം കാണിക്കുകയും നിന്നേ ആര്‍ക്കും വിട്ടു തരികില്ലായെന്നു പറഞ്ഞു കൊണ്ട് ആ പുസ്‌തകങ്ങളെ മാറോട് ചേര്‍ത്ത് നിദ്രയെ വരവേല്‍ക്കാറുള്ള  ഒരു പരീക്ഷയുടെ തലേന്നു രാത്രി. പരീക്ഷയുടെ തലേ രാത്രിയെന്നു പറഞ്ഞാല്‍ അതു ഒരു ശിവരാത്രി തന്നെയായിരുന്നു. ഏറു കൊണ്ട പട്ടിയെ പോലെ പോലെ ഒന്നു മനസ്സിലാവതെ എങ്ങോട്ടെന്നില്ലതെ കിറുങ്ങി എതുവിധേനയും സപ്ളിയുടെ പിടിയില്‍ നിന്നു കുതറി മാറാനുള്ള ഒരു പരക്കം പാച്ചിലു തന്നെയായിരുന്നു ആ രാത്രികള്‍. കയ്യെത്തും ദൂരത്തു വന്നിട്ടും പിടിതരാതെ മാറി നടക്കുന്ന സ്വപ്‌നസുന്ദരിയുടെ ഭാവമായിരുന്നു പല വിഷയങ്ങളിലെ സമസ്യകള്‍ക്കു, അവയുടെ ഉത്തരം അറിയാതെ മേലോട്ട് നോക്കി അകാശത്ത് കണ്ണുചിമ്മികളായ നക്ഷത്രങ്ങളെ ദര്‍ശിച്ച്  ഇങ്ങനെയൊക്കെ ടെസ്റ്റ് ബുക്കുകളില്‍ ഉണ്ടെന്നുള്ള പല കണ്ടെത്തലുകളും ഉളവെടുക്കുന്നതും ആ രാത്രിയിലാണു. രാത്രി പന്ത്രണ്ട് മണി ജീവിതത്തില്‍ ഇതുവരെ കാണാത്ത രായപ്പാന്‍ ആദ്യമായി ആ സമയം കണ്ടതിന്റെ ഉന്മാദലഹരിയില്‍ ആറാടുന്നതും ആ രാത്രി തന്നെ . അങ്ങനെ പലതും കൊണ്ടു ഒരു കാളരാത്രിയായിരുന്നു പരീക്ഷകളുടെ തലേന്നുള്ള രാത്രി.

അങ്ങനെയൊക്കെയുള്ള രാത്രിയുടെ അന്ത്യയാമത്തിലാണു ഭയങ്കരമായ ഒരു അലര്‍ച്ച കേട്ട് എല്ലാവരും ഞെട്ടി പതിമയക്കത്തെ ദൂരെക്കു എറിഞ്ഞു കൊണ്ട് ശബ്‌ദം കേട്ട ഭാഗത്തേക്കു ചെല്ലുന്നതു. വെട്ടിയിട്ട മരം പോലെ അവിടെ  ആരോ വീണു കിടക്കുന്നു അടുത്തു ചെന്നു നോക്കുമ്പോളാണു അതു കുറച്ചു നേരം മുമ്പുവരെ അകത്തു തലയും കുത്തി നിന്നു പഠിച്ചു കൊണ്ടിരുന്ന തുളസിയാണെന്നു മനസ്സിലായതു . പണ്ടേ ദുര്‍ബല കൂടാതെ ഇപ്പോള്‍ വയറിനു സൂക്കേണ്ടും എന്നു പറയുന്നതു പോലെ പരീക്ഷയെന്നു കേട്ടാല്‍ ടെന്‍ഷനടിച്ചു എല്ലാരെയും ടെന്ഷിപ്പിക്കുന്ന തുളസി അതാ വീണിത കിടക്കുന്നു ധരണിയില്‍ ഒരു അസ്ഥികൂടം കണക്കെ. നാളത്തെ പരീക്ഷയെ കുറിച്ചു അലോച്ചിച്ചു ടെന്‍ഷന്‍ മൂത്ത് മറിഞ്ഞു വീണതാണോ എന്നു എല്ലാവരും സംശയിച്ചു അവനെ പിടിച്ചു എഴുന്നേല്‍പ്പിച്ചു കാര്യം തിരക്കിയപ്പോളാണു എന്തണെന്നു മന്സ്സിലായതു , പരീക്ഷയുടെ ടെന്‍ഷന്റെ ഭാരം കുറച്ചു വീട്ടിന്റെ പുറകുവശത്ത് ഒഴുവാക്കി കളയാന്‍ വന്നതായിരുന്നു മേല്പ്പടിയാന്‍ , അപ്പോള്‍ അങ്ങു അകലെ ഇരുട്ടിന്റെ മറവില്‍ എന്തോ    അനങ്ങുന്നതു കണ്ട് പേടിച്ചു വീണതാണെന്നു .തുളസിയെ പേടിപ്പിച്ച ഭീകരനെ അന്വേഷിച്ചു ചെന്നവര്‍ കാണുന്നത് ഞാനൊന്നും അറിഞ്ഞില്ലേ എന്ന ഭാവത്തില്‍ മന്ദമാരുതനുമായി ശ്രിഗരിക്കുന്ന ഒരു വാഴയില ആടുന്നതല്ലാതെ മറ്റൊന്നും ആരും കണ്ടില്ല,വഴയില കണ്ടു പേടിച്ചു വീണ തുളസിയെ നിനക്കു ഇതിനേക്കാള്‍ എന്തൊ വരാനിരുന്നതാണെന്നു പറഞ്ഞു സമാശ്വസിപ്പിച്ചു കളിയാക്കി വീണ്ടും പാഠപുസ്‌തകവുമായുള്ള മല്‍പിടുത്തതിലേക്കു എല്ലാവരും മടങ്ങി പോയി.

പിറ്റേന്നു രാവിലെ ഒളിഞ്ഞു നോക്കികൊണ്ടു സൂര്യന്‍ കിഴക്കന്‍ മലകളുടെ മുകളില്‍ എത്തിയപ്പോഴേക്കും തന്നെ എല്ലാവരും എഴുന്നേറ്റ് പരീക്ഷയെഴുതാന്‍ പോകാന്‍ റെഡിയായി , പാവം തുളസി മാത്രം കഴിഞ്ഞ രാത്രിയുടെ ഭീകരകാഴ്ച്ചയുടെ ബാക്കി പത്രമായി പരീക്ഷപോലും എഴുതാന്‍ കഴിയാതെ പേടിച്ചു പനി പിടിച്ചു കിടപ്പാണു.വാഴയിലെ കണ്ട് പേടിച്ച തുളസിയെ അവിടെ കിടത്തിയിട്ട് പരീക്ഷയെഴുതാന്‍ ഇറങ്ങുമ്പോളാണു അപ്പുറത്തെ സുശീല ചേച്ചി പറഞ്ഞറിയുന്ന്തു തലേന്നു രാത്രി കോളേജ്ജില്‍ അരോ കയറി ചോദ്യപേപ്പര്‍ മോഷ്‌ട്ടിച്ചെന്നു.അതു കൊണ്ട് പരീക്ഷ മാറ്റി വെച്ചു എന്നു. മാത്രമല്ല ആ കള്ളന്‍ പരിസരത്തെ പല വീടുകളിലും കയറി മോഷ്ട്ടിച്ചെന്നു. ഈശ്വര ഇനിയെങ്ങാനും ഇന്നലെ തുളസി തലേന്നു രാത്രി കണ്ടത് എന്നു പറഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ ഞങ്ങളെ കളിയാക്കുന്ന മട്ടില്‍ തലേന്നു രാത്രി തുളസിയെ പേടിപ്പിച്ച വാഴയില കാറ്റുമായി ശ്രിഗരിച്ചു കൊണ്ടിരിക്കുകയായിരുന്നു.

തിങ്കളാഴ്‌ച, സെപ്റ്റംബർ 24, 2012

ബള്‍ബ് ജോണ്‍

പത്താം ക്‌ളാസിലെ പരീക്ഷ ജയിച്ചപ്പോള്‍ തന്നെ കോളേജിനെക്കുറിച്ചുള്ള ചേട്ടന്മാര്‍ പറഞ്ഞ കഥകള്‍ കേട്ട് മനസ്സും ശരീരവും അവിടേക്കു പറന്നെത്താനായി കൊതിച്ചിരുന്നു. ആ കൊതീയും കൊണ്ടാണു കോളേജിലേക്കു വരുന്നതു, അല്‍പ്പം അഹങ്കാരമൊക്കെ മുഖത്തു വരുത്തി പ്രീഡിഗ്രിക്കു ചേരാനായി കലാലയത്തില്‍ കാലെടുത്തു വച്ചതു തന്നെ ഉറക്കെയുള്ള സമരം വിളിയും കേട്ടു കൊണ്ടാണു. അന്നത്തെ സമരത്തിന്റെ കാരണം കോളേജ്ജിന്റെ വാട്ടര്‍ ടാങ്കിനുള്ളില്‍ ചത്ത എലിയെ കണ്ടെടുത്തു എന്നുള്ളതായിരുന്നു.ഇതിന്റെ പിന്നില്‍ അന്നു വൈകുന്നേരം ടി വിയില്‍ വരുന്ന ഇന്ത്യാ പാകിസ്‌ഥാന്‍ ക്രിക്കറ്റ് മാച്ചാണെന്നു ചില ദോഷൈകദ്രിക്കുകള്‍ പറയുന്നതു കേട്ടു വായും പൊളിച്ചിരുന്ന ഞങ്ങള്‍ പുതിയ കുട്ടികള്‍ക്കു ഇതൊക്കെ പുതുമയുള്ള കാര്യമായിരുന്നു, സ്‌ക്കൂളിന്റെ അഭിമാനത്തിന്റെ പ്രശ്‌നമായ 100% ശതമാനം വിജയത്തിനായി ഞങ്ങളുടെ സ്വാതന്ത്രത്തിനു മേല്‍ കത്തി വച്ചു കര്‍ശനമായ ചട്ടങ്ങളും മറ്റും അടിച്ചേല്‍പ്പിച്ചിരുന്ന സ്‌കൂളില്‍ നിന്നു വന്ന ഞങ്ങള്‍ക്കു  കലാലയം ഒരു സ്വാതന്ത്രത്തിന്റെ മായ ലോകമായിരുന്നു.

സമരം വിളിയും അടിയും നടക്കുമ്പോള്‍ ഓടി ഒളിക്കാറുള്ള ഞങ്ങള്‍ക്കു  മുമ്പില്‍ തുറന്നു കിടക്കുന്ന സ്വതന്ത്രത്തിന്റെ വതില്‍ അധിക നാള്‍ കണ്ടില്ലെന്നു നടിക്കാന്‍ കഴിയുമായിരുന്നില്ല . അങ്ങനെ പതുക്കെ കലാലയ ജീവിതത്തിലെ സമരങ്ങളും മരം ചുറ്റി പ്രണയങ്ങളും ലൈബ്രറില്‍ പമ്മന്റെ പുസ്‌തക പരായണവും ക്ളസ്സു കട്ടു ചെയ്‌തുള്ള  ശാന്തി തീയേറ്ററിലെ നൂണ്‍ ഷോകളും മീന്‍പിടിപ്പു പാറയിലെ കടവിലെ  കുളിസീനുകളും ഒഴിച്ചുകൂടാനാകാത്ത ആവശ്യമാണെന്നു പുതിയ കുട്ടികള്‍ക്കു മനസ്സിലായി തുടങ്ങി.

പ്രീഡിഗ്രി ഫസ്‌റ്റ് ഗ്രൂപ്പില്‍ ചേര്‍ന്ന ഞങ്ങള്‍ക്കു ഫിസിക്‌സ്സ് പ്രാക്‌ടിക്കല്‍ ക്‌ളാസ്സുകള്‍ ഒരു പേടി സ്വപ്‌നമായിരുന്നു.സിംബിള്‍ പെന്‍ഡുലത്തിന്റെ ആട്ടം ശരിയായില്ലെന്നു പറഞ്ഞു ചെവിക്കിട്ടു കിഴിക്കുന്ന കാടന്‍ മത്തായി മുതല്‍ ക്‌ളാസില്‍ ശ്രെദ്ധിക്കതെയിരുന്നാല്‍ തെറിപറയുന്ന വെട്ടുപോത്ത് മുതലുള്ള അദ്ധ്യാപകര്‍ വാഴുന്ന ഫിസിക്സ് എല്ലാവര്‍ക്കും ഒരു പേടി സ്വപ്‌നമായിരുന്നു.ഈ ഭീകരന്മാരായ അദ്ധ്യാപകര്‍ വാഴുന്ന ലാബിലേക്കു കയറി ചെല്ലുന്നതു തന്നെ ചങ്കിടിപ്പോടെയാണു.

ഫിസിക്‌സ് ലാബിലാണു സംഭവം നടക്കുന്നത്. ലാബിലെ കോണ്‍കേവ് ലെന്‍സ് ടെസ്‌റ്റ് ചെയ്യാനുള്ള ബള്‍ബ് കാണുന്നില്ലായെന്നു ആരോ വന്നു കാടന്‍ മത്തായി സാറിനോടു പറഞ്ഞപ്പോള്‍ തന്നെ എല്ലാവരുടേയും മുട്ടുകിടന്നു വിറയ്‌ക്കാന്‍ തുടങ്ങി. ആരാണു ബള്‍ബ് അടിച്ചുമാറ്റിയതെന്നു അറിയാന്‍ സാറന്മാരുടെ മേല്‍നോട്ടത്തില്‍ ഒരോരുത്തരുടേയും ബാഗ്ഗുകള്‍ തപ്പാന്‍ തുടങ്ങീ , കഴിഞ്ഞവര്‍ കഴിഞ്ഞവര്‍ ആശ്വാസം കൊണ്ടപ്പോള്‍ അടുത്ത ഊഴത്തിനു നില്‍ക്കുന്നവന്റെ പടെ പടെ എന്നുള്ള നെഞ്ചിടിപ്പിന്റെ ശബ്‌ദം അവിടമാകെ മുഴങ്ങി കൊണ്ടിരുന്നു.

ഒടുവില്‍ ക്‌ളാസിലെ അയ്യോ പാവമായ ജോണിന്റെ ഊഴം വന്നെത്തി. അങ്ങനെ പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീക്ഷണിയായേക്കാവുന്ന ആ കൊലചതി ചെയ്‌തവനെ കണ്ടെത്തി, ജോണിന്റെ ബാഗില്‍ മൂന്നാലു ബള്‍ബ്ബുകള്‍. ഹബടാ ഭയങ്കര അകെ നാലടി പോലും നീളമ്മില്ലാത്തവന്റെ കൈയ്യിലിരിപ്പേ എന്നു പറഞ്ഞു കാടന്‍ മത്തായും വെട്ടുപോത്തും കൂടെ അവനെ വളഞ്ഞു. പാവം ജോണ്‍ കിടുക്കിടാന്നു കിടന്നു വിറയ്‌ക്കാന്‍ തുടങ്ങി. അദ്ധ്യാപകരുടെ കൈയ്യില്‍ നിന്നു കണക്കിനു കിട്ടിയ അവനു അതിനു ശേഷം ക്‌ളാസില്‍ പുതിയ പേരും വീണു " ബള്‍ബ് ജോണ്‍" .

പക്ഷേ പിന്നിട് അറിയാന്‍ കഴിഞ്ഞതു മുറി വ്രിത്തിയാക്കാന്‍ വന്ന അറ്റന്‍ഡര്‍ ചേട്ടന്‍ ഫ്യൂസായെന്നു കരുതി ഉരിമാറ്റിയ ബള്‍ബുകള്‍ എതോ വീരുതന്‍  ജോണിന്റെ ബാഗില്‍ തിരുകി കയറ്റിയതാണ്.

ശനിയാഴ്‌ച, ജൂൺ 16, 2012

സാമൂഹ്യപാഠം

പാഠം 1

ആഹാരം

പാടം ശൂന്യം

പശി അകറ്റി ജീവന്‍ നിലനിര്‍ത്താന്‍

കൊളൊസ്‌ട്രോളും ഷുഗറും നല്‍കി

സൂപ്പര്‍ മാര്‍ക്കറ്റിന്‍ ശീതളതയില്‍

പഴകി തണുത്ത ഫാസ്റ്റ് ഫുഡ്.


പാഠം 2

വസ്‌ത്രം

പരുത്തി വര്‍ജ്ജ്യം

വര്‍ണ്ണങ്ങള്‍ വാരി വിതറും


സിന്തറ്റിക്ക് ഫൈബറിന്‍ ഇഴകള്‍


എണ്ണി തിട്ടപ്പെടുത്തി


മേനിയില്‍ ചുറ്റി മേനി നടിപ്പവര്‍




പാഠം 3

പാര്‍പ്പിടം

മൂന്നു പേര്‍ക്കു പാര്‍ക്കാന്‍

മൂവായിരം സ്ക്വയര്‍ ഫീറ്റ്

പൊങ്ങച്ചത്തിന്‍ അടിസ്‌ഥാനത്തില്‍

കെട്ടി പൊക്കിയ നിലകളും അതിന്മേല്‍

വീണ്ടും നിലകളും...


ഇന്നത്തെ പാഠം ഇവിടെ തീര്‍ന്നു

ചൊവ്വാഴ്ച, മേയ് 29, 2012

ഒളിച്ചോട്ടം


പ്രേമ്മനു പഠനത്തോടൊപ്പം തന്നെ അടുത്തുള്ള വീടുകളില്‍ പോയി ട്യൂഷനെടുക്കുന്ന (ദു)ശീലമുണ്ടായിരുന്നു .അതില്‍ നിന്നു കിട്ടുന്ന വരുമാനം എല്ലാ ആഴ്‌ച്ചയിലും സിനിമ കോട്ടയില്‍ പോകാനും പാക്കരേട്ടന്റെ അരിഷ്‌ട്ടമടിക്കാനും തികഞ്ഞിരുന്നില്ലെങ്കിലും അറിവ് പകര്‍ന്നു കൊടുക്കുമ്പോളുണ്ടാകുന്ന നിര്‍വ്രിതിയില്‍ അവന്‍ സന്തോഷം കണ്ടെത്തിയിരുന്നു. ആ സന്തോഷത്തിന്റെ കൂട്ടത്തില്‍ അവനു വേറെ ചില ഗുണഗണങ്ങളും വന്നു ചേര്‍ന്നു കൊണ്ടിരുന്നു. സുന്ദരികളായ പല ചേച്ചിമാര്‍ തങ്ങളുടെ മക്കള്‍ക്കായും ബന്ധുക്കളായ കുട്ടികാള്‍ക്കായും പ്രേമ്മന്‍ മാഷിന്റെ അടുത്തു അപേക്ഷയുമായി വന്നു ചേരുന്നതു അലവലാതികളായ അവന്റെ കൂട്ടുകാരുടെ സഹനത്തെ പരീക്ഷിക്കുന്നതിനു തുല്യമായിരുന്നു.ചില വീടുകളില്‍ നിന്നു അവനു കിട്ടുന്ന ശാപ്പാടിന്റെ കര്യം പറഞ്ഞു അവന്‍ പലപ്പോഴും അവരുടെ ക്ഷമയേ വീണ്ടും വീണ്ടും പരീക്ഷിച്ചു കൊണ്ടേയിരുന്നു.

അങ്ങനെയിരിക്കയാണു സുശീല ചേച്ചിയുടെ സുന്ദരിയായ മകള്‍ കുമാരിക്കു ട്യൂഷനെടുക്കാന്‍ പ്രേമ്മന്‍ മാഷ് ചെല്ലുന്നതു.കുമാരിയേകുറിച്ചു പറയുവാണെങ്കില്‍ സൌന്ദര്യം കൂടുതലാണെങ്കിലും ബുദ്ധിക്കുറവിനു യാതൊരു കുറവും ഇല്ലായിരുന്നു അവളുടെ പല മണ്ടന്‍ ചോദ്യങ്ങള്‍ക്കും ഉത്തരം പറയാനറിയാതെ പ്രേമ്മന്‍ കുഴങ്ങി. അവളുടെ ബുദ്ധിക്കുറവിനേ കൂടുതല്‍ ബലപ്പെടുത്തനെന്നവണ്ണം കുമാരിക്കു പ്രേമ്മന്‍ മാഷിനോടു പ്രേമ്മം തോന്നിയതു . അല്ലെങ്കില്‍ പൂവന്‍പഴം പോലിരിക്കുന്ന ഇവള്‍ക്കു എല്ലുംതോലുമായിരിക്കുന്ന ഈ പ്രേമ്മനോടു ഇഷ്‌ട്ടം തോന്നാന്‍ യതൊരു കാരണവും പ്രേമ്മന്റെ കൂട്ടുകാരന്‍ രാജപ്പനു കാണുവാന്‍ കഴിഞ്ഞിരുന്നില്ലാ, "അല്ലേലും ഈ പെണ്‍പിള്ളകള്‍ ഇങ്ങനാ സല്‍മാന് ‍പൊലെയിരിക്കുന്ന തന്നോടൊന്നും തോന്നാത്ത ഒരു താത്‌പര്യം ശക്‌തിയായൊരു കാറ്റടിച്ചാല്‍ പറന്നു പോകുന്ന ഈ പ്രേമ്മന്നേ പൊലുള്ളവന്മാരോടുണ്ടൂ തോന്നേണ്ടുന്ന വല്ല കാര്യവുമുണ്ടോ? ": രാജപ്പന്‍ അറിയാതെ മനസ്സില്‍ പറഞ്ഞുപോയി . അങ്ങനെ പൊട്ടനു ലോട്ടറി അടിച്ചതു പോലെയായി പ്രേമ്മന്‍ , ഇരുവരുടേയും ഇഷ്‌ട്ടത്തിന്റെ തീവ്രത പെട്രോളിന്റെ വില പോലെ ഒരു നിയന്ത്രണവുമില്ലാതെ അങ്ങനെ കുതിച്ചു ഉയര്‍ന്നു കൊണ്ടിരുന്നു.

അങ്ങനെ പ്രേമ്മന്റെ കളര്‍ സ്വപ്‌നങ്ങളിലെ നിത്യഹരിത നായികയായി കുമാരി മാറി. പ്രണയം തലയ്‌ക്കു പിടിച്ച ഇരുവരും ഒടുവില്‍ തികച്ചും ലളിതസുന്ദരമായ തീരുമാനത്തിലെത്തി,  തങ്ങള്‍ കണ്ട പൈങ്കിളി പടത്തിലെ നായകനേയും നായികയേയും പോലെ ഒളിച്ചോടാന്‍ എന്നുള്ളതായിരുന്നു ആ തീരുമാനം , അങ്ങനെ അവര്‍ ജീവിതത്തിലെ ആദ്യത്തെ ഒളിച്ചോട്ടത്തിനായി തങ്ങളുടെ മനസ്സിനെ തയാറാക്കി നിര്‍ത്തി . ഒടുവില്‍ ആ പുണ്യപാവന ദിനം വന്നെത്തി. അതൊരു വെള്ളിയാഴ്‌ച്ച ദിവസം ആയിരുന്നു, രാത്രി ആയപ്പോള്‍ നാളിതു വരെ ഒറ്റയ്‌ക്കു രാത്രിയില്‍ വീടിന്റെ വെളിയില്‍ ഒന്നു മുള്ളാന്‍ പോലും പോകാത്ത  പ്രേമ്മന്‍ , ഇര തേടാനിറങ്ങുന്ന സൊമാലിയയില്‍ നിന്നുള്ള പുലിയുടെ ആക്രാന്തത്തോടെ കുമാരിയുടെ വീടു ലക്ഷ്യമാക്കി നിങ്ങി തുടങ്ങി . അവള്‍ വീടിന്റെ വടക്കെ അതിരിലുള്ള മരത്തിന്റെ ചുവട്ടില്‍ കാത്തു നില്‍ക്കാമെന്നു അവനു വാക്കു കൊടുത്തിരുന്നു.  ഇല്ലാത്ത ധൈര്യം അടുത്തുള്ള ബിവറേജ്ജിസില്‍ നിന്നു കടം വങ്ങിയാണു അതിയാന്റെ വരവ്, അന്തരീക്ഷത്തില്‍ പാലപൂവിന്റെ മണവും നായ്ക്കളുടെ ഒരിയിടലിന്റേയും ശബ്‌ദവും കൂടി വന്നപ്പോള്‍ പ്രേമ്മന്റെ മുട്ടുകാലുകള്‍ തമ്മില്‍ ഇടി മത്സരം തുടങ്ങിയിരുന്നു. ആ കൂട്ടിയിടിക്കിടയ്യില്‍ അവന്‍ കടം വാങ്ങിയ ധൈര്യം അവനറിയാതെ തന്നെ തറയിലോട്ടു ചോര്‍ന്നു പൊയ്‌കൊണ്ടിരുന്നു,  പെട്ടെന്നു എന്തോ ഒന്നു പടേ എന്നു ഉയര്‍ന്ന ശബ്‌ദത്തോടെ പ്രേമ്മന്റെ പിന്നില്‍ വീണു. അവന്‍ അവിടെ നിന്നു എന്താണു വീണതെന്നു തിരിഞ്ഞു പോലും നോക്കാതെ ഒറ്റയൊരോട്ടം വെച്ചു കൊടുത്തു.


സൂര്യന്‍ അന്നും പതിവു പോലെ തന്നെ കിഴക്കു ഉദിച്ചു രാവിലെ എഴുന്നേറ്റു നോക്കിയ വീട്ടുകാര്‍ പ്രേമ്മന്‍ മാഷിനെ കാണാതെ ബേജാറായി അന്വേഷണമായി, ഒടുവില്‍ തലേന്നു മണിയറയും സ്വപ്നം കണ്ടു നടന്നവനേ കുമാരിയുടെ വീടിന്റെ അടുത്തുള്ള ആ പഞ്ചായാത്തിലെ സകല വേസ്‌റ്റുകളേയും ഉള്‍ക്കൊള്ളുന്ന അധികമാഴമില്ലാത്ത പൊട്ടകിണറ്റില്‍ നിന്നു കണ്ടെടുത്തു, മറ്റൊരു വേസ്‌റ്റായി മാറിയ മാഷിനെ നാട്ടുകാര്‍ കോരിയെടുത്തു ആശുപത്രിയിലാക്കി. തലേന്നു രാത്രിയില്‍ പിന്നില്‍ വീണ ഓലയുടെ ശബ്‌ദം കേട്ടു പേടിച്ചു ഹതാശനായ പ്രണയനായകന്‍ ഒരു വാരികുഴിയില്‍ നിപതിച്ചതായിരുന്നു. ഇനി നമ്മുടെ നായിക കുമാരിയ്‌ക്കെന്തു സംഭവിച്ചെന്നു അറിയേണ്ടേ.. ,പ്രേമ്മനൊടുള്ള അടുപ്പം അറിഞ്ഞു അവളുടെ വില്ലനായ അഛന്‍ അവളെ മര്‍ദ്ദിച്ചു മുറിയില്‍ പൂട്ടിയിട്ടതാവുമോ?.  കുമാരിയ്‌ക്കു പക്ഷേ ചുക്കും സംഭവിച്ചില്ല ഒരു ആവേശത്തിന്റെ പുറത്തു ഒളിച്ചോടാനെന്നു സമ്മതിച്ച അവള്‍ ആ കാര്യം മറന്നു അന്നു രാത്രി മുറിയില്‍ നിന്നു പുറത്തിറങ്ങാതെ സുഖാമായി തന്നെ കിടന്നു ഉറങ്ങി., ഇതറിഞ്ഞ രാജപ്പന്‍ മനസ്സിലോര്‍ത്തു " ഒരു രാത്രി ചവറുകളുടെ ഇടയില്‍ ഭയാശങ്കയോടെ കിടന്ന ഈ പ്രേമ്മനോ അതോ എല്ലാം മറന്നു അന്നു നിദ്രയേ പുല്‍കി സുഖസുഷ്പിതിയില്‍ കിടന്ന കുമാരിയോ ? ആര്‍ക്കാണു യഥാര്‍ദ്ധത്തില്‍ ബുദ്ധിയില്ലാത്തതു ?

ചൊവ്വാഴ്ച, ഏപ്രിൽ 24, 2012

വേര്‍പാട്


കാഞ്ചനേ നിന്‍ പുഞ്ചിരി
അഭിവാഞ്ചനയുടെ സൂചന
സഞ്ചരിപ്പതു ലോലമായ്
നെഞ്ചിലേക്കൊരു നീറ്റലായ്

കോമളേ നിന്‍ കിളിമൊഴി
അഞ്ചുശരങ്ങളുടെ വേഗത
പാഞ്ഞുവരുന്ന വഞ്ചിയായ്
നെഞ്ചിലേക്കൊരു മിന്നലായ്

കന്യകേ നിന്‍ ലാസ്യത
വശ്യതയുടെ ചാരുത
പത്തിവിടര്‍ത്തണ സര്‍പ്പമായ്
നെഞ്ചിലേക്കൊരു ചീറ്റലായ്

കണ്മണി നിന്‍ കണ്ണുനീര്‍
വേര്‍പാടിന്റെ വേദന
പിരിഞ്ഞൊഴുകുന്ന അരുവിയായ്
നെഞ്ചിലേക്കൊരു ഓളമായ്

വ്യാഴാഴ്‌ച, മാർച്ച് 29, 2012

കിളവന്‍ മരം


ആര്‍ത്തലച്ചൊഴുകുന്ന ഈ പുഴ
തന്‍ തീരത്തില്‍
പടര്‍ന്നു പന്തലിച്ച ഒരു
മരമായിരുന്നു ഞാന്‍.
ഇളം തെന്നലിന്‍ സ്‌പര്‍ശനത്താല്‍
പുളകിതനായി ഇലകള്‍തന്‍
ദളമര്‍മ്മരങ്ങളാല്‍
ഉല്ലാസമായിരുന്നു യ്യൌവനം
കാലത്തിന്‍ പ്രവാഹത്തിനൊപ്പം
ഓര്‍മ്മകള്‍ തന്‍ ചില്ലയി നിന്നു
അടര്‍ന്നു പോയി ദളങ്ങള്‍ ദിനവും
ആയിരം മുഖങ്ങള്‍ പോലെ

കൊടിയ പേമാരിയുടെ
അട്ടഹാസങ്ങള്‍ക്കും
മരം കോച്ചുന്ന തണുപ്പിനും
അരുണന്റെ കഠിനമായ
രശ്‌മികള്‍ക്കും
തകര്‍ക്കാനായില്ല എന്നിലെ
ഞാനെന്ന ഭാവത്തെ
അക്ഷോഭ്യനായി നിന്നിരുന്നു
ഞാനൊരു മഹാമേരു കണക്കെ
എന്നുടെ സഖികളായ
മരങ്ങള്‍ പലതും
വീണു തകര്‍ന്നപ്പോളും .

പക്ഷേ ഇന്നു ഞാന്‍
ക്ഷീണിതന്‍ ദുര്‍ബ്ബലന്‍
ജരാനരകള്‍ ബാധിച്ച ഒരു പടുകിളവന്‍.
പരിഹാസ ശരങ്ങള്‍
എയ്‌തെന്നെ ചൊടുപ്പിക്കുന്നു
പുതു തലമുറതന്‍
ഇളം നാമ്പുകള്‍
വെറും പഴഞ്ചനെന്നു ഓതിയവര്‍
എന്നെ നിത്യവും ദുഷിക്കുന്നു
അവര്‍ അറിയാതെ പോകുന്നു
അവരും വരും ഒരിക്കലെന്നുടെ പാതയില്‍
തങ്ങളുടെ പിത്രുക്കളുടെ പാതയില്‍,

അങ്ങു ദൂരേ നിന്നു ഉയരുന്നു
മൃതിതന്‍ കാലടി നാദം,
കരുണ ലേശവും തീണ്ടാതെ
ഹൂങ്കാരം മുഴക്കി വരുന്നു .
എന്‍ കാതിലലയടിക്കുന്നു
കലി തുള്ളിയ ആഴിതന്‍ നാദം കണക്കെ,
ഞാനും പോകുന്നു എന്നുടെ
ജന്മാന്തരങ്ങള്‍ തന്‍
കാലടികള്‍ പതിഞ്ഞയീ
തെളിഞ്ഞ പാതയില്‍
എന്‍ പ്രിതുക്കള്‍ തന്‍ പാതയില്‍...........,...






ശനിയാഴ്‌ച, മാർച്ച് 03, 2012

ചില്ലറ

പലചരക്കു കടക്കാരന്‍ പരമു ചേട്ടന്‍ പറഞ്ഞപ്പോളാണു ശശി കാര്യം അറിയുന്നതു അടുത്തുള്ള ബാങ്കില്‍ പുതിയ ഒരു സാറു കാശിയറായി വന്നിട്ടുണ്ടെന്നും സാറു ചില്ലറ ചോദിച്ചാല്‍ വാരി കോരി കാശു അധികം തരുമെന്നും. ശശിക്കാണെങ്കില്‍ കാശിന്നു വളരെ അധികം അത്യാവശ്യം ഉള്ള സമയവും, പരമു ചേട്ടന്റെ കയ്യില്‍ നിന്നു ഒരു 500 രൂപയും കടം വങ്ങി നേരെ വിട്ടു ബാങ്കിലേക്കു . കഴിഞ്ഞ ദിവസം 1000 രുപയുടെ ചില്ലറയ്‌ക്കു ചെന്ന പരമു ചേട്ടനു പുതിയ കാശിയര്‍ സാര്‍ പതിനായിരം രുപ തിരിച്ചു നല്‍കിയെന്നുള്ള വാര്‍ത്ത കേട്ടപ്പോള്‍ മുതലാണു അതു വരെ ബങ്കിന്റെ പടി കയറാത്ത ശശിക്കു ചില്ലറ വാങ്ങാന്‍ മോഹം ഉദിച്ചതു.

അവിടെ ചെന്നപ്പോളതാ ചില്ലറ സാര്‍ ബാങ്കിന്റെ വെളിയില്‍ ഇറങ്ങി നില്‍ക്കുന്നു.
 “ ഏന്താ സാറെ വെളിയില്‍ നില്‍ക്കുന്നേ “ എന്നു കുശലം ചോദിച്ചു കൊണ്ടു ശശി അയാളുടെ അടുത്തേക്കു നീങ്ങി. “ ഓ എന്ത്തു പറയനാടോ ബങ്കിലെ കമ്പ്യൂട്ടറിനെന്തോ കുഴപ്പമുണ്ടു ഓഫീസില്‍ ഫോണ്‍ വിളിച്ചു ചോദിച്ചപ്പോള്‍ അവര്‍ പറയുകയാ കുറച്ചു നേരം അതിന്റെ പുറത്തിറങ്ങിയിട്ടു അകത്തേക്കു ഒന്നും കൂടി കയറി നോക്കാനെന്നു “ ഇത്രയും പറഞ്ഞു അയാള്‍ വീണ്ടും അകത്തേക്കു കടന്നൂ.
ഫോണില്‍ കൂടെ ഓഫിസിലേക്കു അയാള്‍ വിളിക്കുന്നതു ശശി വ്യക്‌തമായി കേള്‍ ക്കുന്നുണ്ടായിരുന്നു.
കാശിയര്‍ “ ഹലോ താങ്കള്‍ പറഞ്ഞ പോലെ ഞാന്‍ വെളിയില്‍ ഇറങ്ങിയിട്ടു അകത്തു കയറി എന്നിട്ടു ഈ കുന്ത്രാണ്ടം ശരിയവുന്നില്ല “.
ആങ്ങേ തലയ്‌ക്കല്‍ നിന്നും : “താങ്കള്‍ അതില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ എന്തേങ്കിലും സംഭവിച്ചായിരുന്നോ”.
കാശിയര്‍  “ എയ് പ്രത്യേകിച്ചു ഒന്നും തനെ സംഭവിച്ചില്ല പിന്നേ കുറച്ചു ഓട്ടോയും കാറുമൊക്കെ എന്റെ സൈഡില്‍ കൂടി പോയി എന്നാല്ലാതെ ഒന്നു തന്നെ ഇല്ല .”
ആങ്ങേ തലയ്‌ക്കല്‍ നിന്നും : “ താങ്കള്‍ എന്തില്‍ നിന്നാണു പുറത്തിറങ്ങിയതു “.
കാശിയര്‍ അല്‍പ്പം കോപത്തോടെ : “ താന്‍ പറഞ്ഞതു പോലെ ഞാന്‍ ബാങ്കില്‍ നിന്നു പുറത്തിറങ്ങി ഒരു ചായയും കുടിച്ചു എന്നിട്ടു ഇതെന്താടോ ശരിയാവാത്തേ “ .
അപ്പോള്‍ അപ്പുറത്തു നിന്നും ദയനീയ സ്വരത്തില്‍: “ താങ്കളോടു ആവശ്യ പ്പെട്ടതു ആ വെബ്ബ് സൈയിറ്റില്‍ നിന്നു പുറത്തു കടക്കാനാ അല്ലാതെ ബാങ്കില്‍ നിന്നല്ലാ“.

ഇത്രയും പറഞ്ഞു അങ്ങേ തലയ്‌ക്കല്‍ ഫോണ്‍ കട്ടു ചെയ്യുന്ന ശബ്‌ദം ശശി നന്നായി കേട്ടു കൊണ്ടാണു ബാങ്കിന്റെ അകത്തേക്കു വരുന്നതു .

ശശി മറ്റാരേയും ഗൌനിക്കാതെ നാട്ടുകാര്‍ക്കു വാരി കൊടുക്കുന്ന പുതിയ കാശിയറുടെ അടുത്തേക്കു നീങ്ങി….

“സാറേ ഒരു 500 രുപയ്‌ക്കു ചില്ലറ തരണം, ഈ ചില്ലറ കിട്ടിയിട്ടു വേണം കുറച്ചു കടങ്ങളൊക്കെ വീട്ടാനും മൂത്ത മകളെ കെട്ടിക്കാനും”

കാശിയര്‍ കലിപ്പോടെ ശശിയെ നോക്കിയിട്ടു 500 രുപയുടെ ചില്ലറ നീട്ടി.

ശശി നോക്കിയപ്പോള്‍ അതു 100 ന്റെ അഞ്ചു നോട്ടുകള്‍ മാത്രമേ ഊള്ളു..

സാറേ സാറിതു എന്തു പരുപാടിയാ കാണിച്ചതു , എന്നോടു ഈ ചതി ചെയ്യേണ്ടായിരുന്നു  , 500 കൊടുത്തല്‍ 5000 കിട്ടുമെന്നു കൂട്ടുകാര്‍ പറഞ്ഞതു കേട്ടാണു ഞാന്‍ വന്നതു.. എന്നാലും 10 രൂപ വണ്ടി കൂലിയും മൂടക്കി വന്ന എന്നോടി ചതി വേണ്ടായിരുന്നു.. “

ശശിയുടെ വിലാപം അവിടെ ഉയരുമ്പോള്‍ കാശിയറു ഒന്നുമാറിയാത്ത പോലെ മനസ്സില്‍ ചിന്തിക്കു കയായിരുന്നു “ശേടാ അതു കൊള്ളാലോ 500 കൊടുത്തല്‍ 5000 കിട്ടുന്ന പദ്ധതി… അതെവിടായിരിക്കും “

ബുധനാഴ്‌ച, ഫെബ്രുവരി 01, 2012

ബാലു നീ എവിടെയാണു..

അന്നു ഓഫീസില്‍ നിന്നു റൂമില്‍ വന്നപ്പൊള്‍ മനസ്സ് ആകെ തകര്‍ന്ന അവസ്‌ഥയിലായിരുന്നു .അതൊരു ഫെബ്രുവരി മാസം ആയിരുന്നു. ഒരു പ്രവാസിയായി മാറിയിട്ട് അന്നു ചില മാസങ്ങളേ ആയിട്ടുള്ളായിരുന്നു. അവിടെ  പതിവിലേറെ പകലിനു ചൂടു കൂടുതാലായിട്ട് അനുഭവപ്പെട്ടു. അപ്പോള്‍. അതിനേക്കാള്‍ വലിയ ചൂടു എന്റെ നെഞ്ചില്‍ കിടന്നു നീറുകയായിരുന്നു, ഫ്രബുവരി മാസത്തെ ഞാന്‍ അറിയാതെ വെറുക്കാന്‍ തുടങ്ങിയിരിക്കുന്നു, എനിക്കത്  നഷ്‌ട്ടങ്ങള്‍ മാത്രം സമ്മനിച്ച മാസമാണു,  എന്നെ അടുത്തറിയാവുന്ന പ്രീയ കൂട്ടുകാരനേയും  ജന്മത്തിനു കാരണഭുതനായ പിതാവിനേയും  ആണു ആ ഫ്രബ്രുവരിയില്‍ നഷ്ട്ടമായത്. പ്രിയ  കൂട്ടുകാരനേ കാണുവാന്‍ ഇല്ലായെന്നുള്ള വാര്‍ത്ത ആദ്യം വിശ്വസിനീയമായി കരുതിയില്ല കാരണം ചില ദിവസങ്ങള്‍ മുമ്പേ അവനോടു ഫോണിലൂടെ സംസാരിച്ചിരുന്നതേയുള്ളു . പക്ഷേ ഒടുവില്‍ ഞങ്ങളുടെ പ്രീയപ്പെട്ട കൂട്ടുകാരന്‍ മറഞ്ഞിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യത്തെ പതുക്കെ മനസ്സ് സമ്മതിച്ചു കൊടുക്കാന്‍ തുടങ്ങി .

ബാലു എന്നായിരുന്നു അവന്റെ പേരു, ഓര്‍മ്മകള്‍ തുടങ്ങുന്നത് എട്ടുവര്‍ഷം മുന്‍പ്, നിര്‍മ്മലാ കോളേജ്ജില്‍ പഠനത്തിനായി ചേര്‍ന്നപ്പോള്‍ മുതലാണു. അവിടെവെച്ചാണ് ആദ്യമായി അവനെ പരിചയപ്പെടുന്നത്. ബാലു -അധികം ജാടകളൊന്നും ഇല്ലാത്ത സാധാരണക്കാരനായ ഒരു വ്യക്‌തി. വളരെ പെട്ടെന്നാണ്, കൂട്ടുകാരന്‍ എന്നതിനപ്പുറം ഒരു കുടുബാംഗമായി അവന്‍ മാറിയത്. പക്വമായ ആ പുറംമോടി അതിലോലമായ അവന്റെ മനസ്സിനെ മറയ്ക്കുന്ന ആവരണം മാത്രമായിരുന്നു. ബുദ്ധിമാനായ അവന് എല്ലാ സമസ്യകള്‍ക്കും അവന്റേതായ ഉത്തരമുണ്ടായിരുന്നു. ലളിതസുന്ദരമായ പരിഹാരങ്ങളുണ്ടായിരുന്നു. പലപ്പോഴും ഉത്തരം
കിട്ടാത്ത ചോദ്യങ്ങള്‍ പലതും  അവന്‍ നിസ്സാരമായി പരിഹരിച്ചിരുന്നു.ഏതു പരീക്ഷയിലും ഒന്നാമനായിരുന്നു അവന്‍. തൊട്ടതെല്ലാം പൊന്നാക്കുന്ന ഒരു മാന്ത്രികവിദ്യ അവനു വശമായിരുന്നു.. കോഴ്സ് പൂര്‍ത്തിയാക്കും മുന്‍പേ പ്രമുഖ ഐ ടി കമ്പനിയായ യു എസ് ടെക്നോളജിസില്‍ അവന്‍ എല്ലാവരേക്കാളും മുമ്പേ ജോലി സമ്പാദിച്ച്   മറ്റു വിദ്യാര്‍ത്ഥികളുടെ മുന്നില്‍ താരമായി. പിന്നീട്  ഇടയ്‌ക്കു ജോലി നഷ്‌ട്ടപെട്ട് തെണ്ടി നടന്ന എനിക്കു അവന്റെ റെഫറന്‍സ്സു വഴി ഒരു ജോലിയും ഒപ്പിച്ചു തന്നു , അവന്‍ എന്റെ രക്ഷകനുമായി.! പക്ഷേ...ജീവിതത്തിന്റെ വിക്രിതികള്‍ ആരറിയുന്നു.! പ്രിയചങ്ങാതീ, എല്ലാവരെയും കബളിപ്പിച്ച് നീ എങ്ങോട്ടാണ് പോയത്.?നീ ഞങ്ങളില്‍ നിന്നു അകന്നു പോയിട്ടു ഇപ്പോള്‍ 2 വര്‍ഷം പിന്നിടുന്നു.


ഓര്‍മ്മകള്‍ എന്നേ പഴയ കലാലയ ജീവിതത്തിലേക്കു കൊണ്ടു പോയി, ബാലുവിനോടൊപ്പമുള്ള നിമിഷങ്ങള്‍ മനസ്സില്‍ ഓടി വന്നു കൊണ്ടിരുന്നു. എല്ലാ വെള്ളിയാഴ്‌ച്ച രാത്രിയിലുമുള്ള ഞങ്ങളുടെ യാത്രകളും , ഐസക്ക് തിയേറ്ററിന്റെ അടുത്തുള്ള തട്ടു കടയില്‍ നിന്നു ഒരുമിച്ചുള്ള രാത്രി ഭക്ഷണം കഴിപ്പും , വൈകുന്നേരങ്ങളുള്ള ആശാന്റെ ജിമ്മിലേക്കുള്ള യാത്രകളുമെല്ലാം അവയിലുണ്ടായിരുന്നു. ഞാനവനേ ബാലേട്ടായെന്നു വിളിക്കുമ്പോള്‍ തിരിച്ചു അവനെപ്പൊളും എന്നേ കണുമ്പൊള്‍ വിളിക്കുമായിരുന്ന "തടിയാ" എന്ന വിളി എന്റെ കാതുകളില്‍ പ്രതിധ്വനിച്ചു കൊണ്ടേയിരുന്നു."ഒരിക്കല്‍ കൂടി ആ വിളിക്കായി എന്റെ കാതുകള്‍ കാത്തിരിക്കുന്നു സ്‌നേഹിതാ "എന്നു ഉറക്കേ വിളിച്ചു പറയാന്‍ തോന്നി.

ബാലു  ആയിടയ്‌ക്കാണു പുതിയ കമ്പനിയിലേക്കു ചേക്കാറാനായി  ചെന്നൈയിലെത്തുന്നതു, അവനു തീര്‍ത്തു അപരിചിതമായ ഒരു മഹാനഗരം 
അവന്‍ ചിലപ്പോള്‍ പറയുമായിരുന്നു “ഇവിടെയും ടെന്‍ഷനു കുറവൊന്നുമില്ല. പലപ്പോഴും താങ്ങാന്‍ പറ്റുന്നില്ല നല്ല തലവേദനയും.."   അവനു പഠിക്കുന്ന സമയത്ത് കൂടെ കൂടെ ഉണ്ടാകുമായിരുന്ന  തലവേദനയേക്കുറിച്ചു ഞാന്‍ ഓര്‍ത്തു പോയി

അവനെ കാണാതായ ആ നശിച്ച ദിവസം അവന്‍ എല്ലാവരേക്കാളും മുമ്പേ ഓഫീസില്‍ നിന്നു ഇറങ്ങിയിരുന്നു, തലവേദന കാരണമാണു നേരത്തേ പോകുന്നതെന്നാണു അവന്‍ അവിടെയുള്ളവരോടു പറഞ്ഞിരുന്നത് . പക്ഷേ ആ രാത്രി അവന്‍ താമസസ്‌ഥലത്തു എത്തിച്ചേര്‍ന്നിരുന്നില്ലാ. കൂട്ടുകാരെല്ലാവരും  ചെന്നൈ നഗരം മുഴുവന്‍ അവനേ തിരക്കി ഇറങ്ങി ആ ശ്രമങ്ങളെല്ലാം ഓട്ടകലത്തില്‍ വെള്ളം ഒഴിച്ചു നിറയ്‌ക്കാന്‍ ശ്രേമിക്കുന്നതു പോലെയായി.പല തവണ അവന്റെ മൊബൈലിലേക്കു വിളിച്ചുനോക്കി. നമ്പര്‍ നിലവിലില്ല എന്നാണിപ്പോള്‍ പറയുന്നത്.

ആ സമയം മനസ്സിലൂടെ നൂറു നൂറു ഉത്തരം ലഭിക്കാത്ത ചോദ്യ ശരങ്ങള്‍ പൊയ്‌കൊണ്ടിരുന്നു.  സിം കാര്‍ഡ് മാറ്റിയിട്ടുണ്ടാവുമോ.? ഒന്നും കഴിക്കാന്‍  തോന്നിയില്ല. മനസ്സാകെ അസ്വസ്ഥമാണ്. അവനിപ്പോള്‍ എവിടെയായിരിക്കും.? എന്തെങ്കിലും സാഹസം കാണിക്കുമോ..?.അവ്ന്റെ മുറിയില്‍ നിന്നു കൂട്ടുകാര്‍ക്കു ഒരു ബുക്കു കിട്ടിയിരുന്നു, അതില്‍ കൈലാസ യത്രയേക്കുറിച്ചും കാശിയെ പറ്റിയുമൊക്കെ പ്രതിപാതിച്ചിരുന്നു പോലും. പഠിക്കുന്ന സമയത്തു അവന്‍ അദ്ധ്യാത്‌മിക കാര്യങ്ങളില്‍ കാണിച്ച താത്‌പര്യം ഞാന്‍ ഓര്‍ത്തു. പക്ഷേ പെട്ടെന്നു അവന്‍ സന്യാസിയായി തീരുന്നതിന്റെ ആവശ്യകത എന്തു എന്നു എത്ര ആലോചിച്ചിട്ടും എനിക്കു പിടികിട്ടുനില്ലാ.അതു വരെ സന്യാസിമാരെ ശ്രദ്ധിക്കാതിരുന്ന ഞാന്‍ ഇപ്പൊള്‍ നോക്കാറുണ്ട് അവരിലാര്‍ക്കെങ്കിലും ഞങ്ങളുടെ ബാലേട്ടന്റെ മുഖഛായയുണ്ടോ എന്നു.
ഞങ്ങള്‍ ഓരോരുത്തരും ഇപ്പോളും പ്രതീക്ഷിക്കുന്നത് അവന്‍ ഈ ഭൂമിയിലെവിടെയോ ഒളിഞ്ഞിരിക്കുന്നു എന്നുള്ളതാണ്, അവന്റെ മൊബൈയിലില്‍ വിളിക്കുമ്പോളോക്കേയും  " നിങ്ങള്‍ വിളിച്ച നമ്പര്‍ ഇപ്പോള്‍ നിലവിലില്ലാ " എന്നുള്ള മറുപടിയാണു കിട്ടുന്നത്.പക്ഷേ പ്രിയ ബാലേട്ട നീ ഞങ്ങള്‍ക്കു തന്ന നല്ല നിമിഷങ്ങള്‍ എപ്പോളും ഞങ്ങളില്‍ നില നില്‍ക്കും ഞങ്ങളുടെ മരണം വരെ.

http://whereisbalu.blogspot.com/

വെള്ളിയാഴ്‌ച, ജനുവരി 27, 2012

പ്രേമന്റെ ടൂഷന്‍ ക്ളാസ്സ്


പ്രേമനും രാജപ്പനും ഒരേ നാട്ടുകാരും അടുത്ത സ്‌നേഹിതന്മാരും ആയിരുന്നു.  ഒരുത്തന്‍ മറ്റവനിട്ടു ഏതൊക്കെ സൈസ്സിലുള്ള പാരകള്‍ പണിയാം എന്നുള്ള  ഗവേഷണത്തിലായിരുന്നു  എപ്പോഴും ഇരുവര്‍. എന്നും തോല്‍വികളേറ്റു വങ്ങാനായിരുന്നു രാജപ്പന്റെ വിധി.എല്ലാം കഴിയുമ്പോള്‍ "കാവിലെ പാട്ടു മത്‌സരത്തിനു നിന്നേ എടുത്തോളാമെടാ പ്രേമാ" എന്നു രാജപ്പന്റെ സ്‌ഥിരം ഡയലോഗ്ഗാരുന്നു.

തന്നില്‍ അവശേഷിക്കുന്ന അറിവ് മറ്റുള്ളവരുമായി പങ്കിടാനുള്ള ആവേശത്തില്‍ നിന്നു പ്രേമന്‍ അടുത്തുള്ള കുമാരേട്ടന്റെ മകനു ട്യൂഷനെടുക്കാന്‍ പോകുമായിരുന്നു . അവിടെ നിന്നു കിട്ടുന്ന രുചികരമായ ഭക്ഷണം അവനെ  അവിടെ വീണ്ടും വീണ്ടും ട്യൂഷനെടുക്കാന്‍ ചെല്ലാന്‍ അവേശം കൊള്ളിപ്പിച്ചു കൊണ്ടേയിരുന്നു.

പഠിക്കാന്‍ മിടുക്കനാണെന്ന അഹങ്കാരം തെല്ലും ഇല്ലാത്ത രജപ്പന്‍ പതിവു പോലെ തന്നെ ആ പ്രാവശ്യവും എട്ടില്‍ എട്ടു വിഷയങ്ങള്‍ക്കും പൊട്ടി. പൊട്ടലു ഒരു ശീലമായ അവനു അതു ഒരു പ്രശ്‌നമേ അല്ലായിരുന്നു. ആ പ്രാവശ്യത്തെ പൊട്ടലിനേ കൂടുതല്‍ വര്‍ണ്ണഭമാക്കിയതു ചില വിഷയങ്ങള്‍ക്കു അവന്‍ സംപൂജ്യനായിരുന്നു എന്നുള്ളതായിരുന്നു .സാറുമാര്‍ക്ക് പൂജ്യത്തില്‍ കുറച്ചു മാര്‍ക്കു ഇടാന്‍ കഴിയാത്തതിനേ ഓര്‍ത്ത് അവന്‍  സന്തോഷിച്ചു.അവനു കൂടുതല്‍ സന്തോഷം  പകര്‍ന്നു കൊണ്ടു പ്രേമ്മനും ചില വിഷയങ്ങള്‍ക്കു ആദ്യമായി തോറ്റിരുന്നു .

ഒരു ദിവസം പ്രേമന്‍ മറ്റൊരു  സംപൂജ്യനായ  കോവാലനെ  കൂട്ടു പിടിച്ചു റിവല്യൂവേഷനു അപ്ളേ യൂണിവേഴ്സിറ്റിയിലേക്കു ബൈക്കില്‍ പോകുവാന്‍ തീരുമാനിച്ചു. ജന്മനായുള്ള മടി രാജപ്പനെ യൂണിവഴ്‌സിറ്റിയില്‍ വരെ പോയി റീവാല്യൂവേഷനു അപ്‌ളെ ചെയ്യുന്നതില്‍ നിന്നു പിന്തിരിപ്പിച്ചു.

പ്രേമന്‍ യൂണിവേഴ്‌സിറ്റിയില്‍ പോകാനിറങ്ങിയപ്പോളാണു കുമാരേട്ടന്റെ ഫോണ്‍ കാള്‍ വരുന്നതു എത്രയും പെട്ടെന്നു മകനു ട്യൂഷനെടുക്കാന്‍ ചെല്ലാന്‍ പറഞ്ഞു കൊണ്ടുള്ളതായിരുന്നു ആ കാള്‍... ...അവിടെ നിന്നു കിട്ടുന്ന രുചികരമായ ഭക്ഷണത്തെക്കുറിചു ഓര്‍ത്തപ്പോള്‍ അവനു അടങ്ങിയിരിക്കാന്‍ കഴിയുമായിരുന്നില്ല , അതു വരെ ഒരു കുഴപ്പവും ഇല്ലാതെയിരുന്ന പ്രേമ്മനു പെട്ടെന്നൊരു വയറു വേദന . അവന്‍ രാജപ്പനോടായി പറഞ്ഞു "എടാ രാജപ്പാ എനിക്കു വയറിനു നല്ല സുഖമില്ലാ.. നിനക്കു  കോവലനോടൊപ്പം യൂണിവേഴ്സിറ്റി വരെ കൂടെ പോകാമോ" രാജപ്പനു ഒരു കുലുക്കവുമുണ്ടായിരുന്നില്ലാ.പ്രേമ്മന്റെ അഭ്യര്‍ത്ഥന രാജപ്പന്‍ അതിന്റെ അര്‍ഹിക്കുന്ന പരിഗണയോടു കൂടെ തന്നെ നിര്‍ദാക്ഷിയണമായി പുഛിച്ചു തള്ളി.ആ തള്ളല്ലില്‍ പ്രേമ്മന്‍റ്റെ സ്വപനങ്ങള്‍ തറയില്‍ വീണു തകര്‍ന്നു.

പ്രേമന്‍ ഉടന്‍ തന്നെ അടുത്ത നംമ്പറിട്ടു " അവിടെ നേരിട്ടു പോകുന്നവര്‍ക്കു 5 മാര്‍ക്കു അധികം കിട്ടുമെന്നു കേട്ടു, നിനക്കു എന്നേക്കാളും മാര്‍ക്കു കുറവല്ലേ ..ആ മാര്‍ക്കു നീ എടുത്തോ" , ഇതു കേട്ടതും ശുദ്ധമാനസനായ രാജപ്പനു സന്തോഷമായി.. അങ്ങനെ  രാജപ്പനും കോവാലനും
യൂണിവേഴ്‌സിറ്റിയിലേക്കും , പ്രേമന്‍ കുമാരേട്ടന്റെ കോഴിക്കറി കഴിക്കാനുമായി നീങ്ങി.

ചില മണിക്കൂറുകള്‍ക്കു ശേഷം കേള്‍ക്കുന്ന വാര്‍ത്ത യൂണിവേഴ്‌സിറ്റിയിലേക്കു പോയ രാജപ്പനും കോവാലനും ബൈക്കില്‍ നിന്നു വീണു എന്നുള്ളതാണു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ പഞ്ചറൊട്ടിച്ച കൈകാലുകളുമായി പാവം രാജപ്പന്‍ വെച്ചു വെച്ചു നടന്നു വരുന്നു.  രാജപ്പന്‍ വന്നതും  കുമാരട്ടന്റെ ട്യൂഷനും  കോഴികറി ആസ്വദനവും കഴിഞ്ഞു പ്രേമ്മന്‍ വന്നതും ഒരുമ്മിച്ചായിരുന്നു. പ്രേമനെ കണ്ടതും രാജപ്പനലറി " എടാ റാസ്‌ക്കലെ നീ ബൈക്കില്‍ നിന്നു വീഴുമെന്നു മുന്‍കൂട്ടി കണ്ടു പിന്മാറിയതാണു അല്ലേ... വണ്ടി ഓടിക്കാനറിയാത്ത ഈ കോവാലന്റെ കൂടെ നീ എന്നെ വിട്ടതു  നീ അറിഞ്ഞു കൊണ്ടായിരുന്നു അല്ലേ.."അവിടെ ഒരു മൂന്നാം ലോകമഹായുദ്ധമുണ്ടാകുന്നതിനു മുന്പേ തന്നെ കൂട്ടുകാര്‍ എല്ലാവരും കൂടി അവരെ സന്ധി ഉടമ്പടിയില്‍ ഒപ്പ് ഇടുവിച്ചിരുന്നു.

രാജപ്പന്റെ ശാപമാണോ എന്തോ എന്ന് അറിയില്ലാ,,പ്രേമന്റെ കുമാരേട്ടന്റെ വീട്ടിലെ ട്യൂഷന്‍ രണ്ടു ദിവസത്തിനകം നിന്നു..പ്രേമന്‍ പഠിപ്പിക്കാന്‍ തുടങ്ങിയതിനു ശേഷം കുമാരേട്ടന്റെ മകന്‍ എല്ലാ വിഷയങ്ങള്‍ക്കും സ്‌ഥിരമായി തോറ്റു തുടങ്ങിയെന്നൊക്കെയാണു രാജപ്പനവിടെ പറഞ്ഞു പരത്തിയതു,,എന്തായാലും പ്രേമനു പിന്നീടു വയറു വേദനയും രാജപ്പനു കോവലന്റെ കൂടെ ബൈക്കില്‍ സഞ്ചരിക്കണമെന്ന മോഹവും പിന്നിടു വന്നിട്ടില്ലാ,


തിങ്കളാഴ്‌ച, ജനുവരി 02, 2012

നേഴ്‌സ്സ്


നാട്ടിന്‍പ്പുറത്തെ സാധാരണക്കാരുടെ ആശ്വാസ കേന്ദ്രമായിരുന്നു  "ആശ്വാസ് ഡിസ്പെന്‍സറി" പക്ഷേ അവിടുന്നു കിട്ടുന്ന ബില്ലുകള്‍ നാട്ടുകാര്‍ക്കു തീരെ ആശ്വാസകരമായിരുന്നില്ലാ താനും .അങ്ങനെയിരിക്കയാണു നാട്ടിലെ വീട്ടമ്മാമാരുടെ ആശ്വാസം കെടുത്താനും നാട്ടിലെ ആണുങ്ങളുടെ വീര്യത്തെ ഉണര്‍ത്താനുമായി  ഒരു പുതിയ ബിവറെജ്ജിന്റെ ഔട്ട്ലറ്റ്‌ പോലെ അവള്‍ വരുന്നതു, ഡെയ്സി നേഴ്‌സ്സ് . തടിച്ചു കറുത്തിരുണ്ട തങ്കമണി നേഴ്സ്സിനേയും മത്തങ്ങയ്‌ക്കു കൈയും കാലും കിളിച്ച കണക്കെയുള്ള സാറാമ്മ നേഴ്‌സ്സിനേയും മാത്രം കണ്ടു പരിചയിച്ച രാമുവും സജിയും ഉള്‍പ്പെടെയുള്ള നാട്ടിലെ ചോരയും നീരും ഉള്ള ചെറുപ്പക്കാര്‍ക്കു പ്രതീക്ഷിക്കാതെ കിട്ടിയ ചാകരയായിരുന്നു അവള്‍. . ഒരു കൊതുകായി അവള്‍ വന്നു തങ്ങളുടെ ആകെയുള്ള ചോരയും നീരും ഉറ്റുന്നതു അവര്‍ ഒരോരുത്തരും സ്വപ്‌നം കണ്ടിരുന്നു.ഡെയ്സ്സിയുടെ ചിരിയില്‍ 80 കഴിഞ്ഞ അവറാച്ചായന്‍ മുതല്‍  പ്ളെസ് ടു വിനു പഠിക്കുന്ന ടോണിക്കുട്ടന്‍ വരെ മയങ്ങി വീഴുമായിരുന്നു .അങ്ങനെ ഡെയ്‌സി അവിടെ ആരും എതിരിലാത്ത ഒരു പ്രസ്‌ഥാനമായി വളര്‍ന്നു വന്നു. അവള്‍ ഒരു കാട്ടു തീപോലെ ആ നാട്ടിലെ ചെറുപ്പക്കാരുടെ സിരകളില്‍ പടര്‍ന്നു പിടിച്ചു പാവപ്പെട്ട ആ പിള്ളകളുടെ രാത്രികളെ ഉറക്കമില്ലാത്താ കാള രാത്രികളാക്കി മാറ്റി. ജീവിതത്തില്‍ ഇന്നു വരെ ഒരു ആശുപതിയില്‍ പോലും പോകാത്തവനും ഇഗ്‌ജ്ജക്ഷനെന്നു കേട്ടാല്‍ തന്നെ അറിയാതെ മുള്ളുന്നവനുമായ രാമുവിനു ഇപ്പോള്‍ ആശ്വാസ്‌ ഡിസ്‌പെന്‍സറി സ്വന്തം വീടു പോലെയാണു. മുമ്പു ഒരു മൂക്കിപനി പോലും വരാത്തവനു ദിവസവും വയറു വേദനയും ജലദോഷവും ഒക്കെയാണു. ഡെയ്സിയുടെ സുചിയും കൊണ്ടുള്ള കുത്തു അവനു ചെവിയില്‍ തൂവലു കൊണ്ടു സ്‌പര്‍ശിക്കുമ്പോള്‍ ഉളവാകുന്ന ഒരു തരം സുഖമാണു നല്‍കിയതു. രാമുവിനു മാത്രമല്ല ആ നാട്ടിലെ പ്രായ പൂര്‍ത്തിയായ എല്ലാ പുരുഷ പ്രജകളുടേയും അവസ്‌ഥ ഇതൊക്കെ തന്നെയായിരുന്നു. അശ്വാസ് ഡിസ്പെന്‍സറിയുടെ മുതലാളിയായ അവറാച്ചായനു ഡെയ്‌സി നേഴ്‌സ്സ് വന്നതു മുതല്‍ സംസ്‌ഥാന ഭാഗ്യക്കുറിയുടെ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഒരുമിച്ചു അടിച്ചതിന്റെ സന്തോഷമാണു. വെറുമൊരു ഡിസ്‌പെന്‍സറി മാത്രമായിരുന്ന അവറാന്റെ സ്‌ഥാപനം ഇപോളൊരു ആശുപത്രിയായി മാറി കഴിഞ്ഞിരിക്കുന്നു.എല്ലാം അവളൊരുവള്‍ കാരണം അവറാന്റെ മനസ്സില്‍ ലഡുക്കള്‍ പൊട്ടി കൊണ്ടിരുന്നു.

എന്നും മുടങ്ങാതെ ഡെയ്സി ദര്‍ശനം കൊതിച്ചു അവിടുത്തെ പതിവു സന്ദര്‍ശകനായ രാമുവിനു അന്നത്തെ രോഗകാരണം കാലില്‍ ഒരു മുള്ളുകൊണ്ടു എന്നുള്ളതായിരുന്നു.ഡെയ്‌സിയുടെ കരലാളനയ്യും സ്‌നേഹദര്‍ശനവും കൊതിച്ചും സ്വപ്‌നവും കണ്ടു വന്ന രാമുവിനെ അന്നു സ്വീകരിച്ചതു തങ്കമണി സിസ്‌റ്ററിന്റെ കരാളഹസ്‌തങ്ങളായിരുന്നു.തങ്കമ്മണിയുടെ കൈയ്യിലിരുന്ന നീളന്‍ സൂചിയുടെ അറ്റമവന്റെ പ്രീഷ്‌ട്ടത്തില്‍ പതിക്കുമ്പോളും അവന്റെ കണ്ണുകള്‍ ഡെയ്‌സിയേ തിരഞ്ഞു കൊണ്ടേയിരുന്നു.തന്റെ പ്രണയിനിയോടു ഹ്രിദയ രഹസ്യങ്ങള്‍ തുറന്നു പറയാന്‍ ഇല്ലാത്ത ധൈര്യം പുരുഷോത്തമ്മ ചേട്ടന്റെ കള്ളു ഷാപ്പില്‍ നിന്നു വാടകയ്‌ക്കെടുത്തു കൊണ്ടു വന്നപ്പോളാണു കേള്‍ക്കുന്നതു അവര്‍ 2, 3 ദിവസമായി ലീവിലാണെന്നു . രാമു അവളുടെ വരവിനായി ദിവസങ്ങള്‍ എണ്ണിയും എണ്ണാതെയും കാത്തിരുന്നു.ഒടുവിലവന്‍  ഡെയ്‌സി നേഴ്‌സ്സ് ഇനി വരില്ലാ എന്ന ഞെട്ടിക്കുന്ന സത്യം തങ്കമണിയില്‍ നിന്നു അറിഞ്ഞു , അവള്‍ തന്റെ കടിഞ്ഞൂല്‍ പ്രസവത്തിനുള്ള അവധിയിലാണെന്നു. ആ വാര്‍ത്ത കേട്ട രാമു ഇതു വരെ വൈദ്ധുതി ഉപയോഗിച്ചിട്ടില്ലാത്ത വീട്ടിലു അഡീഷന്‍ വൈദ്ധ്യുതി ബില്ലു വന്നപ്പോളുണ്ടാകുന്ന അവ്സ്‌ഥയിലായി.പക്ഷേ രാമു അറിഞ്ഞിരുന്നില്ല ഡെയ്‌സിയുടെ ഗള്‍ഫുകാരന്‍ ഭര്‍ത്താവു 6 മാസം മുമ്പേ ഒരു ലീവിനു നാട്ടില്‍ വന്നിരുന്നു എന്നുള്ളതു.അതിനു ശേഷം നിത്യ രോഗിയായിരുന്ന രാമുവിനു വീണ്ടും ആശുപത്രിയില്‍ പോകേണ്ടുന്ന ഒരു രോഗവും വന്നിട്ടില്ല.
Related Posts Plugin for WordPress, Blogger...