അപേക്ഷ

അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല, ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് എന്റെ എഴുത്ത് .പ്രിയപ്പെട്ട നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

വ്യാഴാഴ്‌ച, ഓഗസ്റ്റ് 25, 2011

അങ്ങനെ ഒരു അവധിക്കാലത്ത്‌

പൈനാപ്പിളിന്റെയും റബറിന്റെയും നല്ല തെങ്ങിന്‍ കള്ളിന്റെയും  നാടാണു ആനികാടു . അവിടെ കുറെ ലോലമാനസരായ കോളേജ്ജു കൂമരന്മാരു താമസിച്ചിരുന്നു. ആനികാടു ഷാപ്പിലൊന്നു പൊയി കൂടുന്നതു പരീക്ഷകള്‍ കഴിഞ്ഞു ബൊറടിച്ചിരിക്കുമ്പോള്‍ അവര്‍ക്കു ഒരു വികാരമായിരുന്നു.ആനികാടു ഷാപ്പിനെപറ്റി പറയുകയാണെങ്കില്‍ ആ പ്രദേശത്തെ സി സി അട്ച്ചൂ തീരാറായ അപ്പാപ്പന്മാരുടെയും സി സി അടച്ചു തുടങ്ങിയ പയ്യന്മാരുടേയും ആശാകേന്ദ്രമായിരുന്നു.അവിടെ വര്‍ഗ്ഗ മത പ്രായ വ്യത്യാസങ്ങള്‍ ഇല്ലായിരുന്നു. സമത്വസുന്ദരമായ സ്ഥലം .

അങ്ങനെയിരിക്കെ പരിക്ഷയൊക്കെ തീര്‍ന്ന ഒരു അവധിക്കാലത്താണു ആ  കോളേജ്ജു കുമാരന്മാരുടെ സംഘം അവിടെയെത്തുന്നതു.അന്നത്തെ കലാ പരിപാടികളൊക്കെ കഴിഞ്ഞു  പിരിഞ്ഞു പോകാന്‍ തുടങ്ങുബോളാണു അവരുടെയിടയില്‍ നിന്നൊരു അലര്‍ച്ച കേള്‍ക്കുന്നത്‌ ആരാണതെന്നു നൊക്കിയപ്പൊള്‍ അതാ പ്രീയന്‍ ,അവന്‍ ആദ്യമായി കുടിച്ചതിന്റെ അഹങ്കാരത്തിന്റെതായ ആലര്‍ച്ചയായിരുന്നു അതു.അടുത്തു കൂടെ പോയ  ഷാപ്പിലെ നാണു ചേട്ടന്റെ നേരെ ചീറികൊണ്ടു അവന്‍ ചോദിച്ചു " എന്താടോ ഇവിടെ തെങ്ങും പനയും മാത്രമേ ഉള്ളോ എടുക്കടാ അടയ്ക്കാ കള്ളു രണ്ടു കുപ്പി" .

നല്ല ആരൊഗ്യമുണ്ടെന്നു സ്വയം അവകാശപ്പെടുന്ന ഒരു ചെറുപ്പക്കാരനായിരുന്നു പ്രീയന്‍ . പ്രിയന്റേ ആരോഗ്യത്തിന്റെ രഹസ്യം അപ്പുറത്തെ ചായകടയിലെ , ബാലന്‍ ചേട്ടന്റെ വിയര്‍പ്പു പതിഞ്ഞ കറികളും വിരലു മുക്കിയ ചായയും  ആയിരുന്നു. അലര്‍ച്ചയൊടു കൂടെ അകമ്പടിയായി ഒരു വലിയ വാളും പ്രിയന്റെ വക അവിടെ വീണു.വാളുവീണു കഴിഞ്ഞപ്പൊളാണു അതാ രണ്ടു തടിയന്മാര്‍ തൊട്ടു മുമ്പില്, ആരാടാ വീടിന്റെ മുമ്പില്‍ വന്നു വാളുവെയ്ക്കുന്നതു പെട്ടെന്ന്‌ കൂട്ടത്തിലെ ഏറ്റവും തടിമാടന്‍ ചൊദിച്ചു.ചോദ്യം  മുഴുപ്പിക്കുന്നതിന്റെ മുമ്പെ പ്രിയന്‍ ചാടി എഴുന്നേറ്റ്‌ അലറി " നീയാരാടാ ചൊദിയ്ക്കാന്.എനിക്കു തൊന്നുന്നതു പോലെ ഞാന്‍ ചെയ്യും ". പറഞ്ഞു തീര്‍ന്നില്ല ആ തടിയന്‍ അവനിട്ട്‌ കൊടുത്തു നാലഞ്ച്‌ അടി.അടി കൊണ്ടപ്പോള്‍ കണ്ണീല്‍ നിന്നു പോന്നിച്ചകള്‍ പറക്കുന്നതായി അവനു തോന്നി മാത്രമല്ല ആ ഒരോ അടികളും ബാലന്‍ ചേട്ടന്റെ  ചായകടയിലെ ഉണക്ക പുട്ട് കഴിക്കുമ്പോള്‍ ഉളവാകുന്ന നിര്‍വികാരം അവന്റെ മുഖത്തു വരുത്തി. അവന്‍ അവിടെ നിന്നു യതോരു മടിയും കൂടാതെ ആ തടിയന്റെ സ്നേഹ സ്പര്‍ശനം അനുഭവിച്ചു കൊണ്ടേയിരുന്നു  ഇനി അവിടെ നിന്നാല്‍ അടികള്‍ വങ്ങാന്‍ ശരീരം ബാക്കി കാണില്ല എന്നു മനസ്സിലാക്കിയ  പ്രിയന്‍ ഓടിയ ഓട്ടം ഒന്നു കാണേണ്ട കാഴ്ച്ച തന്നെയായിരുന്നു. പ്രീയനോടിയ വഴിയില്‍ ഇതു വരെ പുല്ലു മുളച്ചിട്ടില്ലായെന്നു തോന്നും ആ വഴി ഇന്നു കണ്ടാല്‍ .പിടിച്ചാല്‍കിട്ടാത്ത കോഴിയെ പോലെ അവിടെ കിടന്നു കറങ്ങിയ പ്രീയനെ എല്ലാവരും കൂടി അതു വഴി വന്ന പെട്ടി ഓട്ടോയുടെ പുറകില്‍ തട്ടി റൂമിലേക്കു വിട്ടു.

ഇടി വെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥ പോലെ അടിയും കൊണ്ടു വന്ന പ്രിയനെ കാത്തിരുന്നതു വീട്ടില്‍ നിന്നു അച്‌ച്ചന്‍ മകനെ കാണുവാന്‍ വരുന്നു എന്നുള്ള വാര്ത്തയാണു.ഈ വാര്‍ത്തയവിടെ പരത്തിയതു കൂട്ടത്തിലെ ഏറ്റവും ബുദ്ധിജീവിയെന്നു അവകാശപ്പെടുന്ന ഹരിപ്രസാദായിരുന്നു.അച്ചന്‍ തന്നെ കാണുവാന്‍ വരുന്നുവെന്നറിഞ്ഞ പ്രിയന്‍ തന്നെ ആനിക്കാടു കൊണ്ടു പോയ ഗൊപാലനോടായി കലിപ്പു, കലിതുള്ളി കൊണ്ടു അവന്‍ അലറി മര്യാദയ്ക്കു ഉടനെ തന്നെ എന്നെ നീ കുളിപ്പിച്ചു കിടത്തണം. ഇതു കേട്ട് എന്തു ചെയ്യുമെന്നറിയതെ പകച്ചു നിന്നു പൊയി ഗോപാലന്‍  .

എങ്ങനെ പ്രിയനെ ഈ വിഷമസഡിയില്‍ നിന്നു കരകയറ്റാം .പലരും പല അഭിപ്രായങ്ങളുമായി വന്നു, പഠിക്കാന്‍ വിട്ടിട്ട് പാമ്പായി കിടക്കുന്ന മകനെ കണ്ടാല്‍ എതച്ചനാണു സഹിക്കുക. അവസാനമവ്നെ കുളിപ്പിച്ചു കുട്ടപ്പനായി കിടത്താന്‍ തീരുമാനിച്ചു. അങ്ങനെ എല്ലാരും കൂടി അവനെ കുളിപ്പിക്കാനായി കൊണ്ടു പോകാനായി അവന്റെ അടുത്തു വന്നു എന്നാല്‍  എന്തു ചെയ്‌തിട്ടും  അവന്‍ അവിടുന്നു നീങ്ങാന്‍ തയാറായില്ല, " അതു കൊള്ളമലോ ഒരു നല്ലാ കാര്യം ചെയ്യാമെന്നു വിചാരിച്ചപ്പോള്‍  " ഗോപാലനു കലി കയറി. പ്രിയനെ പൊക്കിയെടുക്കാന്‍ അവന്‍ ആഞ്ഞപ്പൊള്‍ അവിടെ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നതായിരുന്നു മുല്ലപ്പെരിയാര്‍ അണക്കെട്ടു പൊട്ടിയതു പോലെ അവിടെ വെള്ളം താളം കെട്ടി കിടക്കുന്നു.പാവം പ്രിയന്‍ അച്ചന്‍ വരുന്നെന്നു കേട്ട് പേടിച്ചു അവിടെ കിടന്നു അടിസ്ഥാനപരമായ  അവകാശങ്ങള്‍ വിനിയോഗിച്ചു. ഇനിയെങ്ങാനു നട്ടുകാരുടേ അടിയില്‍ നിന്നു ലഭിച്ച സുഖത്തില്‍ നിന്നുളവായ പ്രതിഫലനമാണോ അവിടെ കിടക്കുന്ന ആ ജലം . "എന്തായാലും നാറ്റ കേസ് ആയി, ഇനി എന്നാ ചെയ്യാന വ്രിത്തിയാക്കാ തന്നെ"  പിറുപിറുത്തുകൊണ്ടു  ഗോപാലന്‍ വ്രിത്തിയാക്കാന്‍  ആരംഭിച്ചു അപ്പൊളാണു അറിയുന്നതു പ്രിയന്റെ അച്ചന്‍ വരുമെന്നു പറഞ്ഞതു ഹരിപ്രസാദിന്റെ ഒരു നംബറാണെന്നു ഇതറിഞ്ഞപൊള്‍ പ്രിയന്‍ ആത്‌മഗതം എന്ന പോലെ പറഞ്ഞു " വെറുതെ  കുറച്ചു വെള്ളം വേസ്‌റ്റായി പോയി ഇപ്പൊ അകത്തും പുറത്തും ഒന്നുമില്ലാത്ത സ്ഥിതി ആയല്ലോടാ  .".

10 അഭിപ്രായങ്ങൾ:

  1. ഈ കഥയിലെ കഥാപത്രങ്ങള്‍ ജീവിച്ചിരിക്കുന്നവരൊ മരിച്ചവരുമായൊ സാമ്യമുണ്ടെങ്കില്‍ അതു തികച്ചും മനപ്പുര്‍വമല്ലാത്ത യാഥാര്‍ഥ്യം മാത്രമാണു..

    മറുപടിഇല്ലാതാക്കൂ
  2. kollam samoose kollam but aa avasanathe jala nirjaleekaranam ozhivakkamarunnu.
    any way i appreciate your kadha vyfavam

    മറുപടിഇല്ലാതാക്കൂ
  3. പ്രജീഷ് പറഞ്ഞു kollam

    ഞാൻ പറയുന്നു കൊള്ളാം...

    നന്നായിട്ടുണ്ട്...

    മറുപടിഇല്ലാതാക്കൂ
  4. അക്ഷരതെറ്റുകള്‍ ഒരുപാടുണ്ട് ..ശ്രദ്ധിക്കുമല്ലോ അല്ലെ?

    മറുപടിഇല്ലാതാക്കൂ
  5. അക്ഷരതെറ്റുകള്‍ ഒഴുവാക്കാന്‍ ശ്രമിക്കാം . അഭിപ്രായത്തിനു നന്ദി. :)

    മറുപടിഇല്ലാതാക്കൂ
  6. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  7. അഭിപ്രായത്തിനു നന്ദി ഋതുസഞ്ജന .

    മറുപടിഇല്ലാതാക്കൂ
  8. Kollaam sama..ente kannu thurakkanayii..eniyum anubhavaghal porattey...

    മറുപടിഇല്ലാതാക്കൂ

എല്ലാവര്‍ക്കും സ്വാഗതം,

അഭിപ്രായം രേഖപ്പെടുത്തുമല്ലൊ.....

ദേ.....ഇവിടെ

Related Posts Plugin for WordPress, Blogger...