അപേക്ഷ

അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല, ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് എന്റെ എഴുത്ത് .പ്രിയപ്പെട്ട നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

വെള്ളിയാഴ്‌ച, ജൂലൈ 08, 2011

നഷ്ട്ട സ്വപ്നങ്ങള്‍

ചില വര്‍ഷങ്ങള്‍ക്കു ശേഷമാണു ആ പെണ്‍കുട്ടിയുടെ പടമെങ്കിലും ഒന്നു കാണുവാന്‍ രാമുവിനു കഴിയുന്നതു. അവന്‍ പണ്ടു കണ്ടതിനേക്കാള്‍ അവളങ്ങു സുന്ദരിയായതു പോലെ.ആദ്യമായി തന്നില്‍ പ്രണയത്തിന്റെ വിത്തു മുളപ്പിച്ച ഒരു കൊച്ചു സുന്ദരിയായിരുന്നു മ്രിദുല എന്നവന്‍ ഓര്‍ത്തു.
പക്ഷെ അത് മുളയിലെ നുള്ളിക്കെടുത്തികൊണ്ട് പത്താം ക്ളാസിലെ വലിയ പരിക്ഷ കടന്നു വന്നതും തുടര്‍ന്നു സ്കൂളിലില്‍ നിന്നു എല്ലാവരും വിട പറഞ്ഞു പോയതും . വലിയ പരീക്ഷയുടെ അവസാന ദിവസം അവളെ ഒരു നൊക്കുകൂടി കാണാന്‍ പരീക്ഷ ഹാളില്‍ നിന്നും ഓടിയ ഓട്ടവും ഓട്ടത്തിനിടക്കു തലയും കുത്തി വീണതും ഇന്നലെ നടന്ന സംഭവം  പൊലെ അവന്റെ മനസ്സില്‍ തത്തികളിച്ചു.അവളുടെ പ്രൊഫൈലു ഫേസ് ബുക്കില്‍ കണ്ടപ്പോള്‍ വല്ലാത്ത ഒരു ആനന്ദം രാമുവിന്റെ മനസ്സില്‍ ഉളവായി പക്ഷെ അതു നിമിഷ നേരത്തേക്കുള്ളതു മാത്രമായിരുന്നു കാരണം ദിവസങ്ങള്‍ കഴിഞ്ഞിട്ടും തന്റെ ഫ്രേണ്ട് റിഖ്യസ്റ്റു അവള്‍ പരിഗണിച്ചതു പൊലും ഇല്ലാ.

അവളുടെ പ്രൊഫൈല്‍ പിക്ച്ചറും നോക്കി നെടുവീര്‍പ്പിടുവാന്‍ മാത്രമെ അവനു കഴിഞ്ഞുള്ളു.ചിന്തകള്‍ അവനെ ഭുതകാലത്തിലേക്കു വലിച്ചിഴച്ചുകൊണ്ടുപൊയി.താന്‍ അവളെ ആദ്യമായി കാണുന്നതു അചന്റെയും അമ്മയുടേയും കൈപിടിച്ചു സ്ക്കുളിലേക്കു നടന്നു വരുന്ന ഒരു കൊച്ചു മാലഖയായണ്. കണ്ണുകളില്‍ കുസൃതിയും ചുണ്ടില്‍ ചെറു പുഞ്ചിരിയുമായി ഒരു ജൂണ്‍ മാസത്തില്‍ രാവിലെ ആണ്‌ അവള്‍ ആദ്യമായി സ്ക്കൂളിലേക്ക് വന്നതു.ആദ്യം കണ്ടപ്പൊള്‍ തന്നെ ഇതു വരെ മറ്റൊരു പെണ്‍കുട്ടിയോടും തോന്നാത്ത എന്തൊ അവന്റെ മനസ്സില്‍ തോന്നി.പിന്നിട് അറിഞ്ഞു അവള്‍ ആ സ്കൂളില്‍ പത്താം ക്ളസില്‍ ചേരാനാണു വന്നതെന്നു അപ്പൊള്‍ രാമു മനസ്സുകൊണ്ടു പ്രര്‍ത്ഥിച്ചതു "അവള്‍ തന്റെ കളസ്സില്‍ തന്നെ ആവണേ ഈശ്വരാ" എന്നതായിരുന്നു.പക്ഷെ ഈശ്വരനല്‍പ്പം പിശുക്കു കാട്ടി. അവള്‍ വേറെ ഡിവിഷന്നിലായിരുന്നു. എങ്കിലും രണ്ടു പേരുടേയും ക്ളാസു തൊട്ടടുത്തായിരുന്നതു  കൊണ്ടു  ഇടവേളകളില്‍ അവളെ കാണുവനാകുമ്മല്ലൊ എന്ന ചിന്ത അവനെ ആശ്വസിപ്പിച്ചു.

അവളോടു തന്റെ പ്രണയരഹസ്യം വെളിപ്പെടുത്താനുള്ള ധൈര്യം രാമുവിനു തീരെ ഇല്ലായിരുന്നു. അവളെ ഒരു നൊക്കു കാണാന്‍  അവള്‍ പോകുന്ന വഴികളില്‍ ഒളിച്ചും പാത്തുമിരുന്നുകണ്ടു നിര്‍വ്രിതിയടയുക എന്നതു അവനോരു ഹരമായിരുന്നു.ആ സ്കൂളില്‍ അവളുടെ അടുത്ത കൂട്ടുകാരന്‍ ശ്രീജിത്തായിരുന്നു.  മ്രിദുല ശ്രിജിത്തിന്റെ കൂടെ നടക്കുന്നതും  നര്‍മ്മ സല്ലാപങ്ങളിലേര്‍പ്പെടുന്നതും കാണുമ്പൊള്‍ രാമുവിനു  അവനോടു തന്നെ വല്ലാത്ത അരിശം തോന്നാറുണ്ട്.കൈയെത്തും ദൂരെത്തു ഉണ്ടായിട്ടും അപ്പൂപ്പന്‍താടി പിടിക്കാന്‍ കഴിയാതെ പോയ ഒരു കൊച്ചുകുട്ടിയുടെ അവസ്ഥയിലായി രാമു. അങ്ങനെ പറയാന്‍ ആഗ്രഹിച്ചതേല്ലം പറയാന്‍ കഴിയതെ പൊയ ഒരു ഹതശകാമുകനായി അവന്‍ മാറി.അവളെ കണ്ടതിനു ശേഷം പിന്നീടു അവനിഷ്ട്ടപ്പെടുന്ന എല്ലാ പെണ്കുട്ടികള്‍ക്കുമവന്‍ അവളുടെ സാദ്രിശ്യം ദര്‍ശിച്ചു.

 അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞണു അവളെക്കുറിച്ചുള്ള ഒരു വിവരമെങ്കിലും അറിയുന്നതു അതിനു കാരണം സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റായ  ഫേസ്ബുക്കും , അതു കണ്ടുപിടിച്ചവനെ നന്ദിയൊടെ ധ്യാനിച്ചു കൊണ്ടാണു അവന്‍ അവള്‍ക്കു ഫ്രെണ്ടു റിഖ്യസ്റ്റ് അയചചതു പക്ഷെ അവള്‍ അവനെ മൈന്‍ഡു ചെയ്ക പൊലും ചെയ്തില്ലാ." അഹ ഇതങ്ങനെ പൊയാല്‍  ശരിയാവില്ല ഇനിയെങ്കിലും അവളെ  തനിക്കു ഇഷ്ട്ടമാണെന്നുള്ള രഹസ്യം അവളെ അറിയിക്കേണം" എന്നു മന്സ്സില്‍ വിചാരിച്ചു കൊണ്ടവന്‍ ഒരു പരിചയം പുതുക്കുന്ന ഒരു മെസ്സെജ്ജു അയച്ചു.
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മ്രിദുലയുടെ മറുപടി അവനു കിട്ടി. ഹായ് രാമു  എന്നിക്കു താങ്കളെ ഓര്ക്കന്‍ കഴിയുന്നില്ല എങ്കിലും പഴയ സ്കൂള്‍മേറ്റിനെ കണ്ടതില്‍ സന്തോഷമുണ്ടെന്നു പറഞ്ഞവള്‍ അവന്റെ ഫ്രെണ്ടു റിക്യസ്റ്റു അവസാനമങ്ങു കയറി അസ്പെക്റ്റു ചെയ്തു. അവളുടെ പ്രൊഫൈലു കയറി നൊക്കിയപ്പൊള്‍ അവന്‍ കാണുന്നതു ഒരു ഫാമിലി ഫൊട്ടൊയാണു അതില്‍ അവള്‍ ഇരട്ട കുട്ടികളേയും പിടിച്ചു പഴയ സഹപാടി ശ്രീജിത്തുമായി ഇരിക്കുന്നതാണു കാണുന്നതു. അപ്പോള്‍ അവന്‍ അവളുടെ കൈയിലിരിക്കുന്ന കുഞ്ഞുങ്ങളെ നോക്കികൊണ്ടു മനസ്സില്‍ അറിയാതെ പറഞ്ഞു പോയി  " എനിക്കു പിറക്കാതെ പോയ ഉണ്ണികളാണ് മക്കളേ നിങ്ങള്‍ "

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

എല്ലാവര്‍ക്കും സ്വാഗതം,

അഭിപ്രായം രേഖപ്പെടുത്തുമല്ലൊ.....

ദേ.....ഇവിടെ

Related Posts Plugin for WordPress, Blogger...